ലണ്ടൻ : കേരള സ്റ്റോറിയുടെ പ്രദർശനം തടയാനെത്തിയ മതമൗലികവാദികളെ വിരട്ടിയോടിച്ച് യുകെയിലെ ഇന്ത്യക്കാർ. യുകെയിലെ ബർമിംഗ്ഹാമിലുള്ള തിയേറ്ററിൽ പ്രദർശനം നടക്കുന്നതിനിടെയാണ് അക്രമികൾ ഇവിടേക്ക് ഇടിച്ചുകയറി സിനിമ നിർത്താൻ ആവശ്യപ്പെട്ടത്. ഷക്കീൽ അഫ്‌സർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം തിയേറ്ററിലെത്തി പ്രശ്‌നമുണ്ടാക്കി.
സിനിമയുടെ പ്രദർശനം ഇപ്പോൾ തന്നെ നിർത്തണമെന്ന് ഇയാൾ പറഞ്ഞു. പ്രേക്ഷകരെ അസഭ്യം പറഞ്ഞ ഇയാൾ ഷോ നടത്താൻ അനുവദിക്കില്ലെന്ന് ആക്രോശിച്ചു. സിനിമ കാണാനെത്തിയവർ ആർഎസ്എസ്, ബിജെപി, ഹിന്ദുത്വവാദികളാണെന്നും അഫ്‌സർ ആരോപിച്ചു.
ഇതോടെ കുപിതരായ കാഴ്ചക്കാർ സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് മതമൗലികവാദികളെ നേരിടുകയായിരുന്നു. അക്രമികൾക്ക് നേരെ ശബ്ദം കടുപ്പിച്ച് സംസാരിച്ച കാണികൾ, അവരെ ഉടൻ പുറത്താക്കണമെന്ന് പറഞ്ഞു. ഇതോടെ മതതീവ്രവാദികൾ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങൡ വൈറലാവുകയാണ്.
സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്‌റ്റോറി എന്ന സിനിമ പ്രദർശനത്തിനെത്തിയത് മുതൽ രാജ്യത്ത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്തുകയും ക്രമസമാധാന നില തകരാറിലാക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് നിരവധി ഇടത് നേതാക്കളാണ് രംഗത്തെത്തിയത്. ബംഗാളിൽ സിനിമ നിരോധിക്കുകയും ചെയ്തു. തുടർന്ന് സുപ്രീം കോടതി ഇടപെട്ടാണ് നിരോധനം പിൻവലിച്ചത്. പ്രശ്‌നങ്ങൾ നേരിട്ടെങ്കിലും ഇപ്പോൾ 200 കോടി ക്ലബ്ബിൽ കയറാനുള്ള മുന്നേറ്റത്തിലാണ് കേരള സ്റ്റോറി.
Discussion about this post