തിരുവനന്തപുരം: നിരോധിതമതതീവ്രവാദസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ അംഗങ്ങളായ രാജ്യദ്രോഹകേസിലെ പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎ. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിൽ പിഎഫ്‌ഐ ഭീകരരുടെ ഫോട്ടോ സഹിതം പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിൽ തന്നെയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം രൂപ മുതൽ ഏഴ് ലക്ഷം വരെയാണ് ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്.
നിരോധനത്തിന് പിന്നാലെ നിരവധി പേരെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു. എൻഐഎയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പ്രധാനപ്പെട്ട സൈലന്റ് ടീം പ്രവർത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. ഭീകരപ്രവർത്തനങ്ങളുടെയെല്ലാം മാസ്റ്റർ ബ്രയിൻ ഇവരാണ്. നിരോധനത്തിന് പിന്നാലെ ഇവരെല്ലാം ഒളിവിൽപോയിരുന്നു. ഇതോടെയാണ് ഇവരെ വലയിലാക്കാൻ ഇനാം പ്രഖ്യാപിക്കുക എന്ന നിലയിലേക്ക് എൻഐഎ എത്തിയത്.
എറണാകുളം മുപ്പത്തടം സ്വദേശി വി.എ അബ്ദുൾ വഹാബ് (36), പാലക്കാട് മേലെപട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ, പട്ടാമ്പി സ്വദേശി കെ. അബ്ദുൾ റഷീദ്, ഒറ്റപ്പാലം സ്വദേശി കെ.പി മുഹമ്മദാലി, കൂറ്റനാട് സ്വദേശി ഷാഹുൽ ഹമീദ് എന്നിവർക്ക് വേണ്ടിയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
അബ്ദുൽ വഹാബിനെക്കുറിച്ചും അബ്ദുൽ റഷീദിനെക്കുറിച്ചും വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. മുഹമ്മദ് മൻസൂർ, കെ.പി മുഹമ്മദാലി, ഷാഹുൽ ഹമീദ് എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ വീതമാണ് പാരിതോഷികം. ഇവർക്കൊപ്പം പേരും വിലാസവും തിരിച്ചറിയാൻ കഴിയാത്ത ഒരു പ്രതിയുടെ മങ്ങിയ ചിത്രം പതിപ്പിച്ച തിരച്ചിൽ നോട്ടീസും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഏഴ് ലക്ഷം രൂപയാണ് പാരിതോഷികം. [email protected] എന്ന ഇ മെയിൽ വിലാസത്തിലോ, 0484 2349344, 9497715294 എന്നീ നമ്പറുകളിലോ ആളുകൾക്ക് വിവരങ്ങൾ അറിയിക്കാം.
Discussion about this post