അഹമ്മദാബാദ് : യുവതിയെ പീഡനത്തിന് ഇരയാക്കി നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ വഡോദര സ്വദേശിയായ മുഹമ്മദ് ഹുസൈൻ ഷെയ്ഖാണ് അറസ്റ്റിലായത്. വിവാഹിതയായ ഹിന്ദു യുവതിയെ പീഡനത്തിന് ഇരയാക്കിയ ശേഷം മതം മാറാൻ നിർബന്ധിക്കുകയായിരുന്നു. അനുസരിച്ചില്ലെങ്കിൽ യുവതിയെയും കുഞ്ഞിനെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
യുവതിയെ ക്രൂരമായി പീഡിപ്പിച്ച ഹുസൈൻ ഷെയ്ഖ് 20 ദിവസങ്ങൾക്ക് ശേഷം ഇവരെ ദർഗയിലെത്തിച്ചു. അവിടെ വെച്ച് യുവതിക്ക് മധുരവും റോസ് വാട്ടറും കൊടുത്ത ശേഷം കഴുത്തിൽ ചരട് കെട്ടുകയും കാലുകൾ കെട്ടിയിടുകയും ചെയ്തു. തന്നെ ഇസ്ലാം മതത്തിലേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു അവരെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
”ഞാൻ മുസ്ലീമാണ്. എനിക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നിനക്കറിയാം. നിന്നെയും കുഞ്ഞിനെയും ഞാൻ ഇല്ലാതാക്കും” എന്ന് പറഞ്ഞാണ് ഹുസൈൻ ഷെയ്ഖ് ഭീഷണിപ്പെടുത്തിയത്. മതം മാറിയില്ലെങ്കിൽ ആസിഡ് ആക്രമണം നടത്തുമെന്നും ഭീഷണി ഉയർത്തിയിരുന്നു. തന്റെ സ്വർണം മുഴുവൻ ഇയാൾ മോഷ്ടിച്ചുവെന്നും യുവതി പരാതിപ്പെട്ടു.
യുവതിയുടെ പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് ഇയാളെ ജയിലിലടച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Discussion about this post