ന്യൂഡൽഹി: രാജ്യത്ത് രാജ്യദ്രോഹ നിയമം നിനിൽക്കേണ്ട ആവശ്യമുണ്ടെന്ന് ലോ കമ്മീഷൻ. ഇന്ത്യയുടെ ഐക്യവും പരമാധികാരം നിലനിർത്താനും സമൂലവൽക്കരണം തടയാനും ഈ നിയമം സഹായിക്കുമെന്ന് ലോ കമ്മീഷൻ പറഞ്ഞു.നിയമത്തിന്റെ ഉപയോഗം സംബന്ധിച്ച് വ്യക്തത കൊണ്ടുവരാൻ ചില ഭേദഗതികൾ കൊണ്ടുവരാമെങ്കിലും രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ നിലനിർത്തേണ്ടതുണ്ടെന്നാണ് പരിഗണനയിലുള്ള കാഴ്ചപ്പാടെന്ന് ലോ കമ്മീഷൻ വ്യക്തമാക്കി.
സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ, സെക്ഷൻ 124 എയുടെ ദുരുപയോഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മനസ്സിലാക്കി, അത് തടയുന്നതിനുള്ള മാതൃകാ മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പുറപ്പെടുവിക്കണമെന്ന് സമിതി ശുപാർശ ചെയ്യുന്നു.ഐപിസി സെക്ഷൻ 124 എ പ്രകാരമുള്ള ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എഫ്ഐആർ ഫയൽ ചെയ്യുന്നതിനുമുമ്പ്,1973ലെ (CrPC) ക്രിമിനൽ നടപടി ചട്ടത്തിന്റെ (CrPC) സെക്ഷൻ 196(3) ന് സമാനമായ ഒരു ഉപാധി CrPC-യുടെ സെക്ഷൻ 154-ന്റെ ഒരു ഉപാധിയായി സംയോജിപ്പിക്കാവുന്നതാണ്
നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ, രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഐപിസിയുടെ 124 എ വകുപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ചില നടപടിക്രമ മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ടത് അനിവാര്യമാണെങ്കിലും, വ്യവസ്ഥയുടെ ദുരുപയോഗം സംബന്ധിച്ച ഏതൊരു ആരോപണവും അത് റദ്ദാക്കാനുള്ള ആഹ്വാനത്തിന് കാരണമായി കണക്കാക്കാനാവില്ലെന്ന് റിപ്പോർട്ട് പറയുന്നു. ഓരോ രാജ്യത്തിന്റെയും നിയമസംവിധാനം അതിന്റേതായ വ്യത്യസ്തമായ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ചില രാജ്യങ്ങൾ അങ്ങനെ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ ഐപിസിയുടെ 124 എ വകുപ്പ് റദ്ദാക്കുന്നത് അടിസ്ഥാനപരമായി ഇന്ത്യയിൽ നിലനിൽക്കുന്ന വ്യക്തമായ അടിസ്ഥാന യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണ് എന്ന് റിപ്പോർട്ട് വ്യക്തമാക്കി.
കഴിഞ്ഞ വർഷം മെയ് 12 നാണ് രാജ്യദ്രോഹനിയമം സുപ്രീംകോടതി മരവിപ്പിച്ചത്. 160 വർഷമായി ഇന്ത്യൻ ശിക്ഷാനിയമത്തിലുണ്ടായിരുന്ന 124 A വകുപ്പ് ഒറ്റ ഉത്തരവിലൂടെയാണ് അന്ന് കോടതി മരവിപ്പിച്ചത്.
Discussion about this post