ന്യൂഡൽഹി: സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ. കേന്ദ്രസർക്കാരിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിച്ചതിന് ശേഷമാണ് താരങ്ങൾ സമരം താത്കാലികമായി അവസാനിപ്പിച്ചത്. കുറ്റാരോപണ വിധേയനായ ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം ജൂൺ 15 നകം സമർപ്പിക്കുമെന്ന് കേന്ദ്രസർക്കാർ ഗുസ്തി താരങ്ങൾക്ക് ഉറപ്പ് നൽകി.
ഇന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്ന് ഗുസ്തി താരം ബജ്‌റംഗ് പൂനിയ വ്യക്തമാക്കി. ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, എന്നിവർ ഇന്ന് മന്ത്രിയുടെ വീട്ടിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ട്വിറ്ററിലൂടെ മന്ത്രി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. ഗുസ്തി താരങ്ങളും സർക്കാരും തമ്മിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ച്ചയാണിത്.
15 ഓടെ തീരുമാനമായില്ലെങ്കിൽ സമരം തുടരുമെന്ന് സാക്ഷി മാലിക് പറഞ്ഞു.ഇക്കാര്യം കർഷക നേതാക്കളുമായി ചർച്ച ചെയ്യുമെന്നും സാക്ഷി മാലിക് പറഞ്ഞുഗുസ്തി താരങ്ങളുടെ സംഘടനയിൽ സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കി, ഒരു വനിതാ അദ്ധ്യക്ഷയെ നിയമിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ബ്രിജ് ഭൂഷൺ സിംഗോ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ റെസ്ലിംഗ് ഫെഡറേഷന്റെ ഭാഗമാവരുതെന്നും താരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post