ലക്‌നൗ : ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യയെ വെടിവെച്ച് കൊന്നു. യുപിയിലെ ബറേലിയിലാണ് സംഭവം. 40 കാരനായ കൃഷ്ണപാൽ ലോധിയാണ് ഭാര്യ പൂജയെ (32) വെടിവെച്ച് കൊന്നത്. ഭാര്യയുടെ സുഹൃത്ത് മുന്നയ്ക്ക് നേരെയും ഇയാൾ വെടിയുതിർത്തു.
മാർക്കറ്റിൽ വെച്ചാണ് ആക്രമണം നടന്നത്. 15 ദിവസം പരോളിലിറങ്ങിയ യുവാവ് തന്നെ പുറത്തിറക്കിയ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചു. സുഹൃത്ത് മുന്നയുമായി പൂജ അടുപ്പത്തിലാണെന്നാണ് ഇയാൾ തെറ്റിദ്ധരിച്ചത്. ഇതാണ് കൊലപാതകത്തിൽ കൊണ്ടെത്തിച്ചത്.
2012 ലാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുന്നത്. വീട്ടുകാരുടെ എതിർപ്പിനെ വകവെയ്ക്കാതെയാണ് ഇവർ വിവാഹം കഴിച്ചത്. ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു പൂജ.
ആക്രമണത്തിന് പിന്നാലെ പ്രതി പോലീസിൽ കീഴടങ്ങി. ഭാര്യയെ സംശമായിരുന്നുവെന്നും അതുകൊണ്ടാണ് വെടിവെച്ച് കൊന്നത് എന്നും ഇയാൾ പോലീസിനോട് പറഞ്ഞു. കൊലപാതകക്കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Discussion about this post