ബംഗളൂരു: കർണാടകയിലെ ദാവൻഗരെയിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസിൽ അറസ്റ്റിലായ ഭാര്യയേയും കാമുകനേയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കാവ്യ, കാമുകനായ ബിരേഷ് എന്നിവരാണ് അറസ്റ്റിലായത്. ദാവൻഗരെ സ്വദേശിയായ നിംഗരാജയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 9ാം തിയതിയാണ് നിംഗരാജിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ടെറസിൽ നിന്ന് വീണ് മരണം സംഭവിച്ചുവെന്നായിരുന്നു കാവ്യ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ ഇതിൽ സംശയം തോന്നില നിംഗരാജിന്റെ അമ്മ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാവ്യയും ബിരേഷും ചേർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്ന് വ്യക്തമാകുന്നത്.
കാവ്യയും ബിരേഷും കഴിഞ്ഞ മൂന്ന് മാസത്തോളമായി പ്രണയത്തിലായിരുന്നു. ഇരുവരും കഴിഞ്ഞ മാസം ഒളിച്ചോടി പോയിരുന്നു. എന്നാൽ ഗ്രാമവാസികൾ ചേർന്ന് പിടികൂടി കാവ്യയെ തിരികെ എത്തിച്ചു. ബിരേഷുമായി ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പ് നൽകി. പഞ്ചായത്ത് അംഗങ്ങളുടെ നിർബന്ധത്തെ തുടർന്ന് നിംഗരാജ തയ്യാറാവുകയും ചെയ്തു. അഞ്ച് വർഷം മുൻപ് വിവാഹിതരായ ഇരുവർക്കും ഒരു കുട്ടിയുമുണ്ട്.
എന്നാൽ ബിരേഷുമായി ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ കാവ്യയും നിംഗരാജും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ബിരേഷിന്റെ സഹായത്തോടെ നിംഗരാജിനെ തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. ഇതിന് ശേഷം ടെറസിന്റെ മുകളിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
Discussion about this post