തിരുവനന്തപുരം: നടൻ പൂജപ്പുര രവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൂജപ്പുര രവിയുടെ വിയോഗം കലാ – സാംസ്‌കാരിക രംഗത്തിന് പൊതുവിൽ കനത്ത നഷ്ടമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്.
പ്രശസ്ത നടൻ പൂജപ്പുര രവിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടകാസ്വാദകരുടെ മനസ്സ് കീഴടക്കിയാണ് അദ്ദേഹം കലാരംഗത്ത് കടന്നുവന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം ആരാധകരുള്ള അദ്ദേഹം പിൽക്കാലത്ത് സിനിമയിലൂടെ വിശേഷിച്ച് ഹാസ്യ കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തിലൂടെ ജനമനസ്സുകളിൽ പതിഞ്ഞു നിന്നു.
ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു പൂജപ്പുര രവി. പൂജപ്പുര രവിയുടെ വിയോഗം കലാ – സാംസ്‌കാരിക രംഗത്തിന് പൊതുവിൽ കനത്ത നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയ്ക്ക് പുറമേ പൂജപ്പുര രവിയുടെ നിര്യാണത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും അനുശോചനം രേഖപ്പെടുത്തി. പൂജപ്പുര രവി സ്‌നേഹമായിരുന്നു, സൗഹൃദമായിരുന്നു. നാടകങ്ങൾ, സിനിമകൾ അങ്ങിനെ മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിന്ന താരം. മലയാള സിനിമയിലെ ഒരു തലമുറ പോയി മറയുന്നു. പൂജപ്പുര രവി എന്നെന്നും മലയാള സിനിമാ ചരിത്രത്തിൽ ഓർമ്മിക്കപ്പെടുമെന്നായിരുന്നു ശിവൻകുട്ടിയുടെ വാക്കുകൾ.
Discussion about this post