ഓപ്പറേഷൻ തിയേറ്ററിലും ഹിജാബ് അനുവദിക്കണം; ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾ

Published by
Brave India Desk

തിരുവനന്തപുരം : ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഹിജാബ് പോലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ രംഗത്ത്. ഹിജാബ് പോലെ കൈകളും തലയും മുഴുവനായും മറയ്ക്കുന്ന തരത്തിലുളള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥികളാണ് പ്രൻസിപ്പാളിനോട് ആവശ്യം ഉന്നയിച്ചത്.

‘വിശ്വാസം അനുസരിച്ച് ഹിജാബ് നിർബന്ധം ‘എന്നാണ് ഇവർ കത്തിൽ പറയുന്നത്. ഇസ്ലാം മതത്തിൽ സ്ത്രീകൾ എല്ലായ്‌പ്പോഴും തല മറയ്ക്കണം. എന്നാൽ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഹിജാബ് ധരിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഹിജാബിന് സമാനമായ വസ്ത്രം നൽകണമെന്ന് ആവശ്യപ്പെട്ടത് എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സർജറി സമയത്ത് ലോംഗ് സ്ലീവ് സ്‌ക്രബ് ജാക്കറ്റ്, ഹിജാബ് പോലെ മുഖം മറയ്ക്കുന്ന തരത്തിലുള്ള സർജിക്കൽ ഹൂഡ് എന്നിവ ധരിക്കാൻ അനുവാദം നൽകണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.

എന്നാൽ നിലവിൽ ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് അനുവദിക്കാൻ സാധിക്കില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. ശാസ്ത്രീയമായ മാനദണ്ഡങ്ങൾ മാറ്റാൻ ആകില്ല. ഈ വിഷയം ചർച്ച ചെയ്യാൻ സർജൻമാരുടെയും അണുബാധ നിയന്ത്രണ വിഭാഗത്തിന്റെയും യോഗം വിളിക്കും. ഒരു വിദഗ്ധ സമിതി രൂപീകരിച്ച് പ്രശ്നം ചർച്ച ചെയ്യാൻ തീരുമാനമായിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു.

2020 എംബിബിഎസ് ബാച്ചിലെ ഒരു വിദ്യാർത്ഥി എഴുതിയ കത്തിൽ 2018, 2021, 2022 ബാച്ചുകളിലെ ആറ് വിദ്യാർത്ഥികളുടെ ഒപ്പുകളുണ്ട്. എന്നാൽ ജാതി, മതം, മതം എന്നിവ കണക്കിലെടുക്കാതെ ലോകമെമ്പാടും പിന്തുടരുന്ന ഒരു ശാസ്ത്രീയ സമ്പ്രദായം മെഡിക്കൽ രംഗത്തുണ്ടെന്നും അതിനിടയിലേക്ക് മതത്തെ കൊണ്ടുവരാൻ ശ്രമിക്കരുതെന്നും പ്രൊഫസർ ഡോ. രാജൻ പി പറഞ്ഞു. അണുവിമുക്തമായ ഒരു ഓപ്പറേഷൻ റൂം ഉറപ്പാക്കാൻ പിന്തുടരുന്ന മാനദണ്ഡങ്ങൾ മാറ്റരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Leave a Comment

Recent News