ഹൈദരാബാദ് : 14 മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്ക 58 കാരി സ്വീകരിച്ചു. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്റെ വൃക്കയാണ് 58 കാരിക്ക് മാറ്റിവെച്ചത്. ഹൈദരാബാദിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലുളള വിദഗ്ധരാണ് ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ ഏഴ് വർഷമായി ഡയാലിസിസ് ചെയ്തുവരികയായിരുന്ന 58 കാരിയായ സ്ത്രീയാണ് വൃക്ക സ്വീകരിച്ചത്. കുട്ടിയും സ്ത്രീയും തമ്മിലുള്ള അവയവങ്ങളുടെ വലിപ്പത്തിൽ വ്യത്യാസം ഉള്ളതിനാൽ ഈ ശസ്ത്രക്രിയ പ്രധാനമായിരുന്നു എന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സംഘത്തെ നയിച്ച ഡോ.ഉമാമഹേശ്വര റാവു വിശദീകരിച്ചു. “പല കാര്യങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ടതുണ്ടായിരുന്നു. കുഞ്ഞിന്റെ വൃക്കയുടെ വലുപ്പവും സ്വീകർത്താവിന്റെ ശരീരം അത് സ്വീകരിക്കാനുള്ള സാധ്യതയും വിശദമായി പരിശോധിച്ചു,” റാവു പറഞ്ഞു.
മൂന്ന് വയസ്സ് വരെ മനുഷ്യന്റെ വൃക്ക വളരും. അതിനാൽ മാറ്റി വെച്ച വൃക്ക സ്ത്രീയുടെ ശരീരത്തിനുള്ളിൽ വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർ പറഞ്ഞു.
ഉമാമഹേശ്വര റാവുവിന്റെ നേതൃത്വത്തിൽ ഡോ.പരാഗ്, ഡോ. ചേതൻ, ഡോ. ദിവാകർ നായിഡു ഗജ്ജല, ഡോ. വി.എസ്. റെഡ്ഡി, ഡോ. ഗോപീചന്ദ്, ഡോ. ശ്രീ ഹർഷ, ഡോ. നരേഷ് കുമാർ, ഡോ. മുരളി മോഹൻ എന്നിവരും ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നു. സംഘത്തിലുണ്ടായിരുന്നു.
Discussion about this post