ന്യൂയോർക്ക്; നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് പണം നൽകിയ സംഭവത്തിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകനെതിരെ നടപടി. ബിബിസിയിലെ മാദ്ധ്യമപ്രർത്തകനാണ് പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലെെംഗികാതിക്രമം നടത്തിയത്. സംഭവത്തിൽ അവതാരകനെ ബിബിസി സസ്പെൻഡ് ചെയ്തു. വിമർശനം ശക്തമായതോടെയണ് ബിബിസി നടപടിയെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവതാരകനെ പറ്റിയോ കുട്ടിയെ പറ്റിയോ ഉള്ള വിവരങ്ങൾ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. സംഭവം പുറത്ത് വന്നതോടെ ആരാണ് അവതാരകൻ എന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചർച്ചകൾ സജീവമായിരുന്നു. ഇതോടെ തങ്ങളല്ല കേസിൽ ഉൾപ്പെട്ടതെന്ന് വെളിപ്പെടുത്തി ബിബിസിയിലെ നിരവധി അവതാരകർ രംഗത്തെത്തി.
2020 മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാദ്ധ്യമപ്രവർത്തകൻ കുട്ടിയ്ക്ക് പണം നൽകി നഗ്നചിത്രങ്ങൾ വാങ്ങുകയായിരുന്നു. 35,000 പൗണ്ടാണ് ചിത്രങ്ങൾക്ക് നൽകിയിരുന്നത്. കുട്ടി ഈ പണം കൊക്കെയ്ൻ പോലുള്ള മയക്കുമരുന്ന് വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്.
മയക്കുമരുന്നിന് അടിമയായ കുട്ടിയ്ക്ക് ഇത്രയധികം പണം ലഭിക്കുന്നതെന്ന് മാതാവ് അന്വേഷിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്. ബിബിസിയ്ക്ക് മുൻപാകെ പരാതി നൽകി ഒരുമാസമായിട്ടും നടപടി എടുക്കാതെ വന്നതോടെ കുടുംബം മറ്റ് മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
പതിനാറ് വയസ്സുമുതലുള്ളവർ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബ്രിട്ടണിൽ നിയമവിരുദ്ധമല്ല. എന്നാൽ 18ന് താഴെയുള്ളവരുടെ അശ്ലീല ചിത്രങ്ങളെടുക്കുന്നതും അവ കൈവശം വെയ്ക്കുന്നതും ബ്രിട്ടണിൽ കുറ്റകരമാണ്.
Discussion about this post