ന്യൂഡൽഹി: ഏകീകൃത സിവിൽകോഡിനെ കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് ചൂടുപിടിക്കുന്നതിനിടെ, തെറ്റിദ്ധാരണ പരത്തുന്നവരും വ്യാപകമാകുന്നു. എല്ലാ ഇന്ത്യക്കാർക്കും പൊതുവായ നിയമപരിരക്ഷ എന്ന ഏകീകൃത സിവിൽകോഡിന്റെ ഉദ്ദേശ്യത്തെ തന്നെ, തെറ്റായി വ്യാഖ്യാനിക്കുന്ന രീതിയിലാണ് കുപ്രചരണങ്ങൾ. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവ് ബദറുദ്ദീൻ അജ്മൽ നടത്തിയ തെറ്റായ വ്യാഖ്യാനങ്ങൾ ഏറെ വിമർശനത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ നേതാവിന്റെ ചില അഭിപ്രായങ്ങളും വലിയ ചർച്ചയ്ക്ക് കാരണമായിരിക്കുകയാണ്.
ബഹുഭാര്യത്വം മുസ്ലീം സമുദായത്തിനുള്ളിൽ ഒരു പ്രശ്‌നമല്ലെന്ന് എഐയുഡിഎഫ് നേതാവ് അഭിപ്രായപ്പെട്ടു. അദ്ദേഹം പറഞ്ഞു, എല്ലാ മുസ്ലീങ്ങൾക്കും 4 ഭാര്യമാരുണ്ടെന്നാണ് ചിലർ പറയുന്നത്. അവർ അത് നിർത്തലാക്കാൻ. ആഗ്രഹിക്കുന്നു.എന്നാൽ ഒരു ലക്ഷം മുസ്ലീങ്ങൾ ഒരുമിച്ചു കൂടിയാൽ, അവരിൽ 1, 2 അല്ലെങ്കിൽ 3 പേർക്ക് മാത്രമേ 4 ഭാര്യമാരുണ്ടാകുകയുള്ളൂ എന്ന് ബദറുദ്ദീൻ അജ്മൽ പറഞ്ഞു.
എന്നാൽ ആർക്കാണ് ഒന്നിലധികം ഭാര്യമാരുള്ളത്? റിക്ഷാ വലിക്കുന്നവർ, വണ്ടി വലിക്കുന്നവർ, പഴക്കച്ചവടക്കാർ, നിരക്ഷരർ എന്നിവർക്കുണ്ടോ? ആർക്കെങ്കിലും സാമ്പത്തിക ശേഷിയുണ്ടെങ്കിൽ, അവർ അത് ചെയ്യട്ടെയെന്ന് ബദറുദ്ദീൻ അജ്മൽ കൂട്ടിച്ചേർത്തു.
”എന്തുകൊണ്ടാണ് ആളുകൾ നിരക്ഷരരായി തുടർന്നത്? കാരണം മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന് ബദറുദ്ദീൻ അജ്മൽ അവകാശപ്പെട്ടു. മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിൽ സ്‌കൂളുകളും സർവകലാശാലകളും തുറക്കാൻ ബദ്‌റുദ്ദീൻ അജ്മൽ ബിജെപി സർക്കാരിനെ വെല്ലുവിളിച്ചു. ‘ഇത് ചെയ്യാൻ നിങ്ങൾക്ക് ധൈര്യമുണ്ടോയെന്ന് ബദറുദ്ദീൻ അജ്മൽ വെല്ലുവിളിച്ചു.
Discussion about this post