ഇംഫാൽ: മണിപ്പൂർ സംഘർഷത്തെ ചുറ്റി പറ്റി നടക്കുന്ന കുപ്രചരണങ്ങളെ കാറ്റിൽ പറത്തി മെയ്‌തേയ് ക്രിസ്ത്യൻ ചർച്ചസ് കൗൺസിൽ. മണിപ്പൂരിൽ നടന്നു കൊണ്ടിരിക്കുന്നത് ക്രിസ്ത്യാനികൾക്ക് നേരെ ഹിന്ദുക്കൾ നടത്തുന്ന ആക്രമണങ്ങളല്ലെന്ന് കൗൺസിൽ വ്യക്തമാക്കി. യഥാർത്ഥത്തിൽ തദ്ദേശികളായ മണിപ്പൂരികളും അനധികൃത കുടിയേറ്റക്കാരും തമ്മിലാണ് സംഘർഷമെന്ന് അവർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ക്രിസ്ത്യാനികൾക്കെതിരെ അക്രമം സംഘടിപ്പിക്കുന്നുവെന്ന വാദത്തെ തള്ളിയാണ് ഈ വിശദീകരണം.
മണിപ്പൂരിൽ കത്തിക്കപ്പെട്ട പള്ളികളിൽ 100 എണ്ണം മെയ്‌തേയികളുടേതാണെന്നും മെയ്‌തേയ് വിഭാഗത്തിലെ ഹിന്ദുക്കളുടെ എത്രയോ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടുവെന്നും മെയ്‌തേയ് ക്രിസ്ത്യൻ ചർച്ചസ് കൗൺസിൽ ദേശീയ കോർഡിനേറ്ററായ റോഹെൻ ഫിലെം വ്യക്തമാക്കി.
കുക്കി വിഭാഗത്തിൽ 99 ശതമാനവും ക്രിസ്ത്യനാണെങ്കിൽ മെയ്തിയിൽ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഹിന്ദുക്കളുമുണ്ട്. മെയ്തി വിഭാഗത്തിൽ ഏകദേശം ഒന്നര ലക്ഷം ക്രിസ്ത്യാനികളുണ്ടെന്നും റോഹെൻ ഫിലെം പറയുന്നു. സംഘർഷത്തിന്റെ മൂലകാരണമായ അനധികൃത കുടിയേറ്റം തടയാൻ സർക്കാർ ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു. മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേരളത്തിലെയും തമിഴ്നാട്ടിലെയും ക്രിസ്ത്യൻ സംഘടനകളിൽ നിന്നും തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് റോഹെൻ വ്യക്തമാക്കി.
Discussion about this post