ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. I.N.D.I.A ( ഇന്ത്യൻ നാഷണൽ ഡെവലപ്പ്‌മെന്റൽ ഇൻക്യൂസീവ് അലയൻസ് ) എന്നാണ് പേരിട്ടത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് എതിരായി I.N.D.I.A എന്നാണ് പ്രതിപക്ഷ പാർട്ടികൾ വാദിക്കുന്നത്. ഇതിനെതിരായാണ് അസം മുഖ്യമന്ത്രി രംഗത്തെത്തിയത്. ബ്രിട്ടീഷുകാർ രാജ്യത്തിന് ഇന്ത്യ എന്ന് പേരിട്ടു, എന്നാൽ ഈ കൊളോണിയൽ പൈതൃകത്തിൽ നിന്ന് സ്വയം മോചിതരാകാൻ നമ്മൾ ശ്രമിക്കണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷുകാർ നമ്മുടെ രാജ്യത്തിന് ഇന്ത്യ എന്ന് പേരിട്ടു, കോൺഗ്രസ് അത് അംഗീകരിച്ചു. ഈ കൊളോണിയൽ പൈതൃകത്തിൽ നിന്ന് സ്വയം മോചിതരാകാൻ നാം ശ്രമിക്കണം. നമ്മുടെ പൂർവ്വികർ ഭാരതത്തിനായി പോരാടി, ഞങ്ങൾ ഭാരതത്തിനായി പ്രവർത്തിക്കുന്നത് തുടരും എന്ന് അദ്ദേഹം കുറിച്ചു. ബിജെപി ഫോർ ഭാരത് എന്ന് അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു. പിന്നാലെ തന്റെ ട്വിറ്റർ ബയോയിൽ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കി മാറ്റിയിട്ടുണ്ട്. അസം മുഖ്യമന്ത്രി, ഇന്ത്യ എന്നുള്ളത് അസം മുഖ്യമന്ത്രി, ഭാരത് എന്നാണ് അദ്ദേഹം മാറ്റിയത്.
അതേസമയം ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമായതിനാലാണ് ഇന്ത്യ എന്ന പേര് ഞങ്ങൾ തിരഞ്ഞെടുത്തതെന്നാണ് യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത്. ഈ പോരാട്ടം ഇന്ത്യയും എൻ.ഡി.എയും തമ്മിലാണ്, നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലിലാണ്, ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കോൺഗ്രസ് നേതൃത്വംനൽകുന്ന മുന്നണിക്ക് യുപിഎ (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) എന്നാണ് പേര്.
Discussion about this post