കാസർകോട് : കാസർകോട് കാഞ്ഞങ്ങാട് നടന്ന മുസ്ലീം യൂത്ത് ലീഗ് പ്രകടനത്തിൽ ഹിന്ദു സമൂഹത്തിനെതിരെ കൊലവിളി മുദ്രാവാര്യം വിളിച്ച സംഭവം വൻ വിവാദമയിരിക്കുകയാണ്. മണിപ്പൂരിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി റാലി നടത്തിയ റാലിക്കിടെയാണ് കലാപാഹ്വാനം ചെയ്യുന്ന രീതിയിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഹൊസ്ദുർഗ് പോലീസ് 300 ഓളം പേർക്കെതിരെ കേസെടുക്കുകയും അഞ്ച് മുസ്ലീം ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ഈ സംഭവത്തിനെതിരെ നിങ്ങൾക്കും പരാതി നൽകണ്ടേ. മുസ്ലീം ലീഗിൻറെ കൊലവിളിക്കെതിരെ സാധാരണക്കാരായ ജനങ്ങൾക്കും ഇനി പരാതി നൽകാൻ സാധിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കേരള ഡിജിപിക്കും കാസർകോട് ജില്ല പോലീസ് മേധാവിക്കും പരാതി അയയ്ക്കാം. താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്കും പരാതി അയക്കാൻ സാധിക്കും.
പരാതി നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക എന്ന ആവശ്യമുയർത്തി നടത്തിയ പ്രകടനത്തിൽ കാലാപാഹ്വാനം ഉയർന്നത് പലരെയും ഭീതിയിലാഴ്ത്തി. അമ്പല നടയിൽ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും,” എന്ന മുദ്രാവാക്യങ്ങളാണ് റാലിയ്ക്കിടെ ഉയർന്നുകേട്ടത്. ഈ വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് നടപടികൾ ആരംഭിച്ചത്. റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച ലീഗ് പ്രവർത്തകൻ അബ്ദുൽ സലാമിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് യൂത്ത് ലീഗും കൈകഴുകി. നിലവിൽ അബ്ദുൾ സലാം, ഷെരീഫ്, ആഷിർ, അയൂബ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
Discussion about this post