തിരുവനന്തപുരം : യുവമോർച്ചക്കെതിരെ നടത്തിയ മോർച്ചറി പരാമർശം കലാപാഹ്വാനം അല്ലെന്ന് പി ജയരാജൻ. ഷംസീറിനെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണ്. അത് യുവമോർച്ചക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞതാണെന്നും പി ജയരാജൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പി ജയരാജൻ യുവമോർച്ചക്കെതിരെ നടത്തിയ മോർച്ചറി പ്രസംഗമാണ് മിത്ത് വിവാദം ആളിക്കത്തിച്ചത് എന്നാണ് സിപിഎം വിലയിരുത്തിയിരുന്നത്. എന്നാൽ പി ജയരാജന്റെ അഭിപ്രായത്തിൽ ഷംസീറിന്റെ മതമാണ് ആർഎസ്എസ് വിമർശനത്തിന്റെ അടിസ്ഥാനം. താൻ ഷംസീറിനൊപ്പം സ്റ്റേറ്റ് കമ്മിറ്റിയിൽ ഉള്ള ഒരാളാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഷംസീറിനെ പ്രതിരോധിക്കേണ്ടത് തന്റെ കടമയാണെന്നും പി ജയരാജൻ വ്യക്തമാക്കി.
മോർച്ചറി പ്രസംഗം ആർഎസ്എസിന് മനസ്സിലാകുന്ന ഭാഷയായിരുന്നു. ആർഎസ്എസിന് നേരത്തെ തന്നെ അത് മനസ്സിലായിട്ടുള്ളതാണ്. അല്ലെങ്കിൽ അവർ കേരളം കീഴടക്കുമായിരുന്നല്ലോ എന്നും പി ജയരാജൻ ചോദിക്കുന്നു. മിത്ത് വിവാദം ഇത്രയേറെ ആളിക്കത്താൻ കാരണം പി ജയരാജന്റെ അനവസരത്തിലുള്ള ഇടപെടലും യുവമോർച്ചയ്ക്ക് നേരെ ഉണ്ടായ ഭീഷണി പരാമർശവും ആണെന്ന് സിപിഎമ്മിൽ അഭിപ്രായങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് പി ജയരാജൻ തന്റെ പരാമർശത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകിയത്.
Discussion about this post