ഭോപ്പാൽ: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കിടെ മന്ത്രിയും സ്പീക്കറും സ്റ്റേജിൽ കുഴഞ്ഞു വീണു. മദ്ധ്യപ്രദേശിലാണ് സംഭവം. ശിവരാജ് സിങ്ങ് ചൗഹാൻ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന പ്രഭുറാം ചൗധരിയും സ്പീക്കറായ ഗിരീഷ് ഗൗതുവുമാണ് കുഴഞ്ഞുവീണത്. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
റെയ്‌സനിൽ നടന്ന ആഘോഷത്തിനിടെ ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രഭുറാം ചൗധരി കുഴഞ്ഞു വീഴുകയായിരുന്നു. മാർച്ച് പാസ്റ്റിനിടെ സല്യൂട്ട് സ്വീകരിക്കാൻ സ്റ്റേജിൽ നിൽക്കുമ്പോഴാണ് മന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് മന്ത്രി ബോധരഹിതനായതെന്ന് ജില്ലാ ആഷുപത്രി ഓഫീസർ ദിനോശ് ഖത്രി വ്യക്തമാക്കി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭോപ്പാലിലെ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) പ്രഭാകർ തിവാരി വ്യക്തമാക്കി.
മൗഗഞ്ചിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെയാണ് സ്പീക്കർ ഗിരീഷ് ഗൗതം കുഴഞ്ഞു വീണത്. പതാക ഉയർത്തലിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യാൻ തുടങ്ങുമ്പോഴാണ് സ്പീക്കർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ഡോക്ടറെത്തി ഗ്ലൂക്കോസ് നൽകി പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ എത്തിച്ചു.
Discussion about this post