കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഇമാമുമാരുടെയും, മുഅദ്ദിൻമാരുടെയും പുരോഹിതന്മാരുടെയും പ്രതിമാസ അലവൻസുകൾ കുത്തനെ വർദ്ധിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. ആൾ ഇന്ത്യ ഇമാം-മുഅദ്ദിൻ സോഷ്യൽ ആൻഡ് വെൽഫയർ ഓർഗനൈസേഷന്റെ സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് ഈ നടപടി. 500 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഇമാമുമാർക്ക് അലവൻസായി പ്രതിമാസം 3,000 രൂപയും മുഅദ്ദിൻക്ക് 1,500 രൂപയും പുരോഹിതന്മാർക്ക് പ്രതിമാസം 1,500 രൂപയും ലഭിക്കും.
2009 മുതൽ തൃണമൂൽ കോൺഗ്രസിന്റെ പ്രധാന വോട്ട് ബാങ്കാണ് ന്യൂനപക്ഷങ്ങൾ. എന്നാൽ സാഗർദിഗി ഉപതെരഞ്ഞെടുപ്പ് പാർട്ടിയ്ക്ക് തിരിച്ചടിയായിരുന്നു. ഏകദേശം 40 ശതമാനം മുസ്ലീം വോട്ടർമാരുള്ള നിയമസഭാ മണ്ഡലമാണിത്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയിരുന്നു.
അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വിജയം കൈവരിക്കാൻ തൃണമൂൽ കോൺഗ്രസിന് സാധിച്ചിരുന്നു. ഇതിലും ന്യൂനപക്ഷ വോട്ടുകൾ നിർണായകമായിരുന്നു. പുതിയ ചുവടുവയ്പ്പിലൂടെ ഈ ബന്ധം ദൃഡമാക്കുകയാണ് മമത ഉദ്ദേശിക്കുന്നത്.
Discussion about this post