Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നിപ്പ; സമ്പര്‍ക്കപ്പട്ടിക വലുതാകുന്നു; പട്ടികയില്‍ 702 പേര്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലക്ഷണം; മരിച്ച ആദ്യത്തെയാളുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

by Brave India Desk
Sep 13, 2023, 03:35 pm IST
in News, Kerala
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട് : ജില്ലയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായ കൂടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളില്‍ നിന്നായി നിലവില്‍ 702 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്.

അതേസമയം, കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിപ്പ ബാധിച്ചതായി സംശയം. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗ ലക്ഷണമുളളത്. ഇവരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിപ്പ സ്ഥിരീകരിച്ച സാംപിളുകള്‍ ഉള്‍പ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മൊബൈല്‍ ലാബും ജില്ലയില്‍ സജ്ജമാക്കും.

Stories you may like

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

മനുസ്മൃതി വായിക്കാൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ?; രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി, പൊലീസിൽ പരാതി

നിപ്പ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്റെ (48) റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ മെഡിക്കല്‍ സംഘം പറമ്പില്‍ നിന്ന് അടയ്ക്ക ശേഖരിച്ചു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്ക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്.

ആഗസ്റ്റ് -23 വൈകീട്ട് 7 മണിക്ക് തിരുവള്ളൂര്‍ കുടുംബ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഓഗസ്റ്റ് -25 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദര്‍ശിച്ചു. ഇതേ ദിവസം 12:30 കള്ളാട് ജുമാ മസ്ജിദ് സന്ദര്‍ശിച്ചതായും റൂട്ട് മാപ്പിലുണ്ട്. ആഗസ്റ്റ് -26 രാവിലെ 11 മുതല്‍ 1:30 വരെ കുറ്റ്യാടി ഡോ.ആസിഫലി ക്ലിനിക്കില്‍, ആഗസ്റ്റ് – 28 രാത്രി 09:30 ന് തൊട്ടില്‍പാലം ഇഖ്ര ആശുപത്രിയില്‍, ആഗസ്റ്റ് 29- അര്‍ദ്ധരാത്രി 12 ന് കോഴിക്കോട് ഇഖ്ര ആശുപത്രിയില്‍, ആഗസ്റ്റ് -30 ന് ആശുപത്രിയില്‍ വെച്ച് മരിച്ചു.-ഇത്തരത്തിലാണ് റൂട്ട് മാപ്പിലുള്ളത്. അതേസമയം, മരുതോങ്കരയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് പറഞ്ഞു. ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ടൈന്‍മെന്റ് സോണുകളില്‍ ആര്‍ആര്‍ടികളെ നിയോഗിച്ചിട്ടുണ്ട്. മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതേസമയം, കുറ്റ്യാടിയിലേക്കു ബസുകള്‍ കടത്തിവിടുന്നില്ല. ചെറിയ കുമ്പളം പാലത്തിനു സമീപം പൊലീസ് ചെക്കിങ് നടത്തി ഇവിടെ യാത്രക്കാരെ ഇറക്കിവിടുകയാണ്. യാത്രക്കാര്‍ കാല്‍ നടയായി പാലം കടന്ന് കുറ്റ്യാടിയിലേക്ക് പോവുകയാണ്. ഇതുവഴി പോകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി.

കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറില്‍ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ മേഖലയില്‍ രോഗം ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. അതിനിടെ, നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം ചേരുക. അഞ്ച് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.

Tags: contact listNippaha
Share1
Tweet
SendShare

Latest stories from this section

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

ഇരട്ട ദുരന്ത ഭീതിയിൽ ചൈനയും നേപ്പാളും: മിന്നൽപ്രളയത്തിന് പിന്നാലെ ശക്തമായ ഭൂചലനം, രക്ഷാപ്രവർത്തനം നിർത്തിവെച്ചു

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

Latest News

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

മനുസ്മൃതി വായിക്കാൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ?; രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി, പൊലീസിൽ പരാതി

മനുസ്മൃതി വായിക്കാൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ?; രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി, പൊലീസിൽ പരാതി

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

ഇരട്ട ദുരന്ത ഭീതിയിൽ ചൈനയും നേപ്പാളും: മിന്നൽപ്രളയത്തിന് പിന്നാലെ ശക്തമായ ഭൂചലനം, രക്ഷാപ്രവർത്തനം നിർത്തിവെച്ചു

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies