കശ്മീർ: തീവ്രവാദത്തെ പിന്തുണയ്ക്കുന്നിടത്തോളം കാലം പാകിസ്താനെ ഒറ്റപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ്. കശ്മീരിലെ അനന്തനാഗിൽ പാക് ഭീകരരുടെ ആക്രമണത്തിൽ കേണലും കശ്മീർ പോലീസ് ഡിവൈഎസ്പിയും ഉൾപ്പെടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
”കൃത്യമായ തന്ത്രങ്ങൾ തന്നെ പാകിസ്താനെതിരെ നടപ്പാക്കണം. അതിൽ അവരെ ഒറ്റപ്പെടുത്തുക എന്നതും ഒരു മാർഗമായി തന്നെ തിരഞ്ഞെടുക്കണം. തീവ്രവാദത്തെ ഉപേക്ഷിച്ച് സാധാരണ നിലപാട് അവർ സ്വീകരിക്കുന്നത് വരെ നയന്ത്രബന്ധവും സാധാരണ രീതിയിൽ നടപ്പാകില്ലെന്ന് പാകിസ്താൻ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ നടന്ന ഏറ്റുമുട്ടലിലാണ് 19 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസർ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്. ലഷ്‌കർ ഇ ത്വയ്ബയുടെ ഭാഗമായ റസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇന്നലെ വൈകിട്ടാണ് മേഖലയിൽ നുഴഞ്ഞു കയറിയ ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ലഷ്‌കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ നിലവിൽ സൈന്യം വളഞ്ഞിരിക്കുകയാണ്.
Discussion about this post