അനന്തനാഗ്:ജമ്മു കശ്മീരിൽ അനന്ത്‌നാഗ് ജില്ലയിലെ കൊക്കർനാഗിൽ നടന്ന ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സൈന്യവും പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
ചിനാർ കോർപ്സിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായി, മേജർ ജനറൽ ബൽബീർ സിംഗ് എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. ഭീകരരെ എത്രയും വേഗം കീഴടക്കുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. 40 മണിക്കൂറിലേറെയായി തുടരുന്ന ഓപ്പറേഷനിൽ ഹെറോൺ ഡ്രോണുകളടക്കം തിരച്ചിലിനായി സൈന്യം ഉപയോഗിക്കുന്നുണ്ട്.
അനന്ത്‌നാഗിലെ ഗരോൾ ഗ്രാമത്തിൽ ലഷ്‌കർ കമാൻഡർ ഉൾപ്പെടെ ഉള്ളവരെ സൈന്യം വളഞ്ഞു കഴിഞ്ഞു. ഗ്രാമത്തിലെ കുന്നിൻ ചെരുവിലുള്ള ഒളിത്താവളത്തിൽ ഭീകരർ ഉണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
Discussion about this post