ലക്‌നൗ : കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഉത്തർപ്രദേശ് പോലീസ് വെടി വെച്ച് വീഴ്ത്തി. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് സംഭവം. ശനിയാഴ്ച സൈക്കിളിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയെ ശല്യപ്പെടുത്തുകയും ബൈക്കിടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളായ മുഹമ്മദ് ഫൈസൽ, ഷാവാസ് എന്നിവരെയാണ് പോലീസ് വെടിവെച്ചത്.
വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് ഫൈസൽ, ഷാവാസ് എന്നിവർക്കാണ് വെടിയേറ്റത്. പോലീസിന്റെ തോക്ക് തട്ടിയെടുത്തു കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചതിനാലാണ് ഇവർക്ക് നേരെ വെടിവച്ചതെന്നാണ് ഉത്തർപ്രദേശ് പോലീസ് പറയുന്നത്. പ്രതികളുടെ കാലിലാണ് വെടിയേറ്റിട്ടുള്ളത്.
ശനിയാഴ്ചയാണ് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന 17 വയസ്സുകാരി പെൺകുട്ടിയെ ഈ പ്രതികൾ ശല്യപ്പെടുത്തുകയും ഒടുവിൽ കൊലപ്പെടുത്തുകയും ചെയ്തത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു പ്രതികൾ സൈക്കിളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും ഷോൾ വലിച്ചെടുക്കുകയായിരുന്നു. ഇതോടെ ബാലൻസ് തെറ്റിയ പെൺകുട്ടി സൈക്കിളിൽ നിന്നും വീണു. തുടർന്ന് പ്രതികൾ ഈ പെൺകുട്ടിയുടെ ശരീരത്തിലൂടെ ബൈക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പരിക്കുകളേറ്റ മുഹമ്മദ് ഫൈസലിനെയും ഷാവാസിനെയും ബസ്ഖാരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post