ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള സുരക്ഷാസേനയുടെ ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഭീകരർക്ക് കുടപിടിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ രാഷ്ട്രത്തിനെതിരെ ശത്രുതയിൽ ഏർപ്പെടുന്നവർ അവരുടെ കുട്ടികളെ മറ്റുള്ളവർ വളർത്തേണ്ടി വരുമെന്ന് ഓർക്കണമെന്നും അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. പുതിയ ഇന്ത്യ ഭീഷണികൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്ക് ശത്രുക്കളുണ്ട്. ഈ ശത്രുക്കൾക്ക് ഇന്ത്യയുടെ ഉയർച്ച തടയാൻ ആഗ്രഹമുണ്ട്. പക്ഷേ അവർ ഇത് അറിഞ്ഞിരിക്കണം. ഇന്ത്യൻ മിലിട്ടറി ഇപ്പോൾ ആധുനികവൽക്കരിച്ച ഒന്നാണ്. അത്‌കൊണ്ട് നിങ്ങൾ യുദ്ധം ഒഴിവാക്കുന്നതാണ് ബുദ്ധി. ഇതാണ് ന്യൂഇന്ത്യ – ഇന്ത്യയെ ഒന്നും ഭയപ്പെടുത്തില്ല, ഇന്ത്യ പിന്നോട്ട് പോകില്ല. ഇന്ത്യ യുദ്ധം കണ്ടിട്ടുണ്ട്, യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ നിങ്ങൾ ഇന്ത്യയുമായി യുദ്ധത്തിന് പോയാൽ നിങ്ങളുടെ മക്കളെ മറ്റാരെങ്കിലും വളർത്തുമെന്നായിരുന്നു മന്ത്രിയുടെ പരാമർശം.
അതേസമയം ജമ്മുകശ്മീരിലെ അനന്തനാഗിൽ ഇന്ത്യൻ സേനയും പാക് ഭീകരരുമായുള്ള ഏറ്റുമുട്ടൽ അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നു. ഗദോളിലെ വനങ്ങളിൽ നടക്കുന്ന പോരാട്ടത്തിൽ പാരാ കമാൻഡോകൾ ഉൾപ്പെടെയുള്ളവർ അണിനിരന്നിട്ടുണ്ട്.
Discussion about this post