ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്ക്കിടെ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഖാലിസ്ഥാൻ ഭീകരർ ആക്രമണം നടത്താൻ പദ്ധയിട്ടിരുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രഹസ്വാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് പ്രമുഖ ദേശീയമാദ്ധ്യമമാണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ആക്രമണ സാദ്ധ്യത നേരത്തെ തിരിച്ചറിഞ്ഞ് സുരക്ഷ ശക്തമാക്കിയതിനാൽ പദ്ധതി നടപ്പിലാക്കാൻ ഭീകരർക്ക് കഴിയാതെ വരികായിരുന്നു.
ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസായിരുന്നു ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്. ഡൽഹിയിലെ വിവിധ റെയിൽവേ സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ ബോംബ് സ്‌ഫോടനങ്ങൾ നടത്താനായിരുന്നു പദ്ധതി. ഇതിലൂടെ അന്താരാഷ്ട്ര തലത്തിൽ ഭീകര സംഘടനയുടെ പ്രശസ്തി വർദ്ധിപ്പിക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ ഈ മാസം ഒന്നിന് തന്നെ ആക്രമണത്തിന് പദ്ധതിയിടുന്ന ശബ്ദ രേഖ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപവന്ത് സിംഗ് പന്നുൻ ഭീകരാക്രമണത്തിന് നിർദ്ദേശം നൽകുന്ന ശബ്ദരേഖയാണ് ലഭിച്ചത്. ഭീകരാക്രമണത്തിലായി പാകിസ്താനിൽ നിന്നുള്ള സംഘത്തെയായിരുന്നു നിയോഗിച്ചത്. ഇവർ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി ജയ്ശങ്കർ എന്നിവർക്ക് ഒരു പാഠമാകുമെന്ന് പന്നുൻ ഭീഷണി മുഴക്കിയെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം ശബ്ദ സന്ദേശം ലഭിച്ചതിന് പിന്നാലെ പഴുതടച്ച സുരക്ഷ ഉറപ്പാക്കിയിരുന്നു. അതിനാൽ ഭീകരർ ദൗത്യം നടപ്പിലാക്കാൻ കഴിയാതെ നിരാശരാകുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
Discussion about this post