കെ.ജി. ജോർജിന്റെ ചിതാഭസ്മം പെരിയാറിൽ നിമഞ്ജനം ചെയ്‌ത് മകൾ താര ജോർജ്
മലയാള സിനിമയിലെ ഇതിഹാസ സംവിധായക പ്രതിഭയായിരുന്ന കെ.ജി. ജോർജിന്റെ ചിതാഭസ്മം മകൾ താര ജോർജ് പെരിയാറിൽ ഒഴുക്കി. കെ.ജി. ജോർജിന്റെ ആഗ്രഹപ്രകാരം മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കുകയായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം. കാക്കനാട്ടെ സിഗ്നേച്ചർ ഏജ്ഡ് കെയറിൽ സെപ്റ്റംബർ 24നായിരുന്നു കെ.ജി. ജോർജിന്റെ അന്ത്യം.
സ്‌ട്രോക്കിനെ തുടർന്നു വർഷങ്ങളായി അവിടെയായിരുന്നു താമസം. മരണശേഷം പള്ളി സെമിത്തേരിയിലെ സംസ്കാരച്ചടങ്ങുകൾക്കു കെ.ജി. ജോർജിനു താൽപര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണു മൃതദേഹം ദഹിപ്പിച്ചതെന്നും ഭാര്യ സൽമ ജോർജ് പറഞ്ഞിരുന്നു. താൻ മരിച്ചാലും ഇങ്ങനെ തന്നെ ആവണമെന്നാണ് തന്റെയും ആഗ്രഹമെന്നും സൽമ പറഞ്ഞു.
‘‘ഞാനും മക്കളും വളരെ നന്നായിത്തന്നെയാണു കെ.ജി. ജോർജിനെ നോക്കിയിരുന്നത്. പക്ഷാഘാതത്തെത്തുടർന്നു തുടർചികിത്സയും മറ്റും ആവശ്യമായിരുന്നതിനാലാണു കാക്കനാട്ടെ ഏജ്ഡ് കെയറിലേക്കു മാറ്റിയത്. ഡാഡിയുടെ ആഗ്രഹമായിരുന്നു ഇവിടെ താമസിക്കുക എന്നത്, ഇതൊരു വൃദ്ധ സദനമല്ല: താര ജോർജ് മകൻ ഗോവയിലും മകൾ ദോഹയിലുമായതിനാൽ ഒറ്റയ്ക്കു താമസിക്കാൻ കഴിയാത്തതിനാലാണു ഗോവയിലേക്കു പോയത്. അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം എല്ലാ ആഴ്ചയിലും കൊടുത്തയയ്ക്കാൻ സൗകര്യം ഒരുക്കിയിരുന്നു. ഒരുപാട് നല്ല സിനിമകൾ ചെയ്തെങ്കിലും അതിൽ നിന്ന് അദ്ദേഹം പണമുണ്ടാക്കിയിരുന്നില്ല. സ്വത്തു കൈവശപ്പെടുത്തി അദ്ദേഹത്തെ വയോജന കേന്ദ്രത്തിലാക്കിയെന്നാണു സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പലരും ആരോപിക്കുന്നത്. കാര്യങ്ങളെല്ലാം സിനിമാ രംഗത്തുള്ളവർക്കറിയാമെന്നും സൽമ കൂട്ടിച്ചേർത്തു.
Discussion about this post