റായ്പൂർ: ചത്തീസ്ഗഡിലെ ദന്ദേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുന്നിതിനായി സംസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. വിവിധ പൂജകളിലും അദ്ദേഹം പങ്കെടുത്തു.
രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്രദർശനം. ക്ഷേത്രം അധികൃതർ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. പ്രാർത്ഥിച്ച ശേഷം അദ്ദേഹം ഭഗവതിയ്ക്ക് മാലയർപ്പിച്ചു. അര മണിക്കൂറിലധികം നേരമാണ് അദ്ദേഹം ക്ഷേത്രത്തിൽ ചിലവിട്ടത്. ക്ഷേത്രം അധികൃതരുമായി സംസാരിച്ച ശേഷം അദ്ദേഹം മടങ്ങി. അതീവ സുരക്ഷയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം.
ബസ്തറിലാണ് ദന്ദേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. 52 ശക്തിപീഠങ്ങളിൽ ഒന്നാണ് ദന്ദേശ്വരിയെ സ്ത്രീത്വത്തിന്റെ പ്രതീകമായാണ് കണക്കാക്കാറുള്ളത്.
അതേസമയം 26,000 കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് തുടക്കമിടുന്നത്. ദേശീയപാത വികസനം ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ പൂർത്തിയായ പദ്ധതികളും പുതിയ തീവണ്ടി സർവ്വീസും പ്രധാനമന്ത്രി സംസ്ഥാനത്തിന് സമർപ്പിക്കും.
Discussion about this post