ജറുസലേം; ചോരപ്പുഴ ഒഴുക്കി ഹമാസ് ഇസ്രായേൽ യുദ്ധം ശക്തമാകുകയാണ്. ഇരുഭാഗത്ത് നിന്നും 1600 ലേറെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ ഹമാസ് കേന്ദ്രങ്ങളിൽ പകുതിയും തകർന്നടിഞ്ഞു കഴിഞ്ഞു. പോരാട്ടം ശക്തമായി തന്നെ തുടരുന്ന ഇസ്രായേലിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിർണായക നിമിഷങ്ങളിൽ ഇസ്രായേലിനൊപ്പം ഇന്ത്യയും ഇവിടുത്തെ ജനങ്ങളും നിൽക്കുന്നു. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെ ഇന്ത്യ എതിർക്കുകയും ഹമാസിന്റെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
യുദ്ധം കൊടുമ്പിരി കൊള്‌ലുമ്പോഴും സമാധനമെന്നത് എത്രയോ അകലെയാണ്. ഈ സാഹചര്യത്തിൽ, ആഫ്രിക്കൻ യൂണിയനെ ജി20യിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി ആറ് രാഷ്ട്രങ്ങൾ ചേർന്ന് ബ്രിക്സ് ബ്ലോക്ക് വിപുലീകരിച്ച ഇന്ത്യക്ക് ഇക്കാര്യത്തിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന ചർച്ചയ്ക്കിടെ, ഇസ്രായേൽ മിലിട്ടറി ഇന്റലിജൻസ് മുൻ മേധാവി പറയുന്നു.
ഒരു ചർച്ചയ്ക്കും… സമാധാനത്തിനും ഹമാസ് തയ്യാറല്ല. ഹമാസ് ഐഎസിസ് പോലെ ഒരു ഭീകര സംഘടനയാണ് .. അവർ സ്ത്രീകളെയും കുട്ടികളെയും വളരെ ക്രൂരമായ രീതിയിൽ കൊല്ലുകയാണ്. മോദിക്ക് ഈ അത്ഭുതം ചെയ്യാൻ കഴിയുമെങ്കിൽ ഞങ്ങൾ വിരൽ ചൂണ്ടും. അവനുവേണ്ടിയെന്ന്’ മേജർ ജനറൽ ആമോസ് യാഡ്‌ലിൻ റിട്ട പറഞ്ഞു.
സമാധാനത്തിന് മധ്യസ്ഥത വഹിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏത് ശ്രമത്തെയും ഇസ്രായേൽ സ്വാഗതം ചെയ്യുമെങ്കിലും ഹമാസ് സമാധാനത്തിന് തയ്യാറല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. ഒരേ സമയം സ്വാതന്ത്ര്യം നേടിയ രണ്ട് രാഷ്ട്രങ്ങളാണിവ. സമാനമായ പാരമ്പര്യങ്ങളുണ്ട്, ഒരേ രാഷ്ട്രീയ പശ്ചാത്തലമുണ്ട്. അതിർത്തിയിൽ ശത്രുക്കളുള്ള രണ്ട് രാഷ്ട്രങ്ങളാണ് ഞങ്ങൾ. നിങ്ങൾക്ക് പാകിസ്താനും ചൈനയും ഉണ്ട്. ഗാസ, ഹിസ്ബുള്ള, ഇറാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഭീകരർ ഭീഷണിയാവുന്നു. , ഇസ്രായേൽ ഇന്ത്യയെ വളരെയധികം സഹായിക്കുന്നു. റഷ്യയിൽ നിന്ന് നിങ്ങൾക്ക് ലഭിച്ചിരുന്ന ആയുധങ്ങൾ ഞങ്ങൾ നൽകുന്നു. നിങ്ങളുടെ പ്രധാനമന്ത്രിയുടെ മധ്യസ്ഥ ശ്രമത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post