ന്യൂഡൽഹി :രാജ്യത്ത് നിലവിലുള്ള ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കുമെന്നും സിആർപിസി, ഐപിസി, എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമായി പുതിയ നിയമങ്ങൾ കൊടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ പുതിയ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ നിയമം കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ ഐപിഎസ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
1850 ലാണ് സിആർപിസി, ഐപിസി, എവിഡൻസ് ആക്റ്റ് എന്നീ മൂന്നു നിയമങ്ങളും തയ്യാറാക്കിയത്. അവകാശസംരക്ഷണം ഉറപ്പാക്കാനാണ് ഇവയ്ക്കു പകരമായി മൂന്ന് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരിക സുരക്ഷ സംഹിത 2023, ഭാരതീയ സാക്ഷ്യ 2023 എന്നിങ്ങനെയായിരിക്കും പുതിയ നിയമങ്ങളെന്നും അമിത് ഷാ പറഞ്ഞു. സിആർപിസി, ഐപിസി, എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമായി പുതിയ നിയമം സംബന്ധിച്ചുള്ള ബില്ലുകൾ ഓഗസ്റ്റ് 11നാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്.
നമ്മുടെ രാജ്യം ഒരു വികസിത രാഷ്ട്രമായി മാറി.രാജ്യത്തെ എല്ലാ മേഖലകളിലും നമ്മുടെ രാഷ്ട്രം ഒന്നാം സ്ഥാനത്താണ്. 25 വർഷങ്ങൾ കഴിയുമ്പോൾ പോലീസ് സേവനങ്ങളുടെ നേതൃസ്ഥാനത്ത് വരികയും രാജ്യത്തെ ആഭ്യന്തര സുരക്ഷാ ചുമതലകൾ നിർവ്വഹിക്കുമെന്നും അമിത് ഷാ പറഞ്ഞു.155 ഐപിഎസ് ഓഫീസർ ട്രെയിനികളും 20 വിദേശ ഓഫീസർ ട്രെയിനികളും ഉൾപ്പെടെ 175 ഓഫീസർ ട്രെയിനികളാണ് പരേഡിൽ പങ്കെടുത്തത്.
Discussion about this post