തിരുവനന്തപുരം: മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരിയുടെ നിര്യാണത്തിൽ അനുശോചനമർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകൻ ഹരിയേട്ടൻ്റെ വിയോഗം സംഘടനാപരമായും വ്യക്തിപരമായും വലിയ നഷ്ടമാണ്. ഏഴര പതിറ്റാണ്ടിലധികം നീണ്ട അദ്ദേഹത്തിൻ്റെ സംഘ പ്രവർത്തനം എക്കാലവും ഓർമ്മിക്കപ്പെടും. ജ്ഞാനസൂര്യന് ശതകോടി പ്രണാമം- അദ്ദേഹം കുറിച്ചു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനും,പ്രഭാഷകനുമായിരുന്ന ആർ ഹരിയുടെ യഥാർത്ഥ പേര് രംഗ ഹരി എന്നാണ്. കേരളത്തിൽ നിന്ന് ആർഎസ്എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകാണ് ആർ ഹരി. നിരോധനക്കാലത്ത് സംസ്ഥാനത്ത് ആർ.എസ്.എസിനെ നയിച്ച അദ്ദേഹം ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. പതിമൂന്നാം വയസിലാണ് അദ്ദേഹം തന്റെ സംഘപ്രവർത്തനം ആരംഭിച്ചത്.
Discussion about this post