ഹൈദരാബാദ് : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ലോക്സഭ എംപിക്ക് കുത്തേറ്റു. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംപി കൊത്ത പ്രഭാകർ റെഡ്ഡിക്കാണ് കുത്തേറ്റത്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനിടെ അജ്ഞാതനാണ് എംപിയെ കുത്തിയത്.
സിദ്ദിപേട്ട് ജില്ലയിലെ ദൗലതാബാദ് മണ്ഡലത്തിലെ സൂരംപള്ളി ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിലാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. സംഭവത്തെത്തുടർന്ന് എംപിയെ സെക്കന്ദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേദക് മണ്ഡലത്തിൽ നിന്നും ഉള്ള ലോക്സഭ എംപിയാണ് കൊത്ത പ്രഭാകർ റെഡ്ഡി.
സൂരംപള്ളി ഗ്രാമത്തിൽ വീട് വീടാന്തരം കയറിയിറങ്ങിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എംപിക്ക് നേരെ ആക്രമണം ഉണ്ടായത്. ഒരു പാസ്റ്ററുടെ വീട് സന്ദർശിച്ച ശേഷം പുറത്തിറങ്ങിയ സമയത്താണ് അജ്ഞാതൻ എംപിയെ കുത്തിയത്. ഒരു യൂട്യൂബ് ചാനലിലെ മാദ്ധ്യമപ്രവർത്തകനാണ് പ്രതിയെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
Discussion about this post