ചണ്ഡീഗഡ്: പാവപ്പെട്ടവർക്കായി ബിജെപി സർക്കാർ നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ചൊവ്വാഴ്ച പറഞ്ഞു. ഹിസാർ, സിർസ, ഫത്തേഹാബാദ് ജില്ലകളിലെ ഉന്നതരായ വ്യക്തികളുമായി തന്റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
“സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങൾക്ക് ഞങ്ങളുടെ സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇത്തരം ക്ഷേമപദ്ധതിയിലൂടെ സാധാരണക്കാർക്ക് മുഖ്യധാരയിലേക്ക് കടന്നു വരാൻ സാധിക്കുന്നു. കൂടാതെ പദ്ധതികൾ സമൃദ്ധവും ലളിതവുമായ ജീവിതം നയിക്കാൻ ജനങ്ങളെ സഹായിക്കുന്നുണ്ട്,” ഖട്ടർ പറഞ്ഞു. സമൂഹത്തിൽ ഉന്നതരായ വ്യക്തികൾക്ക് കാര്യമായ സ്ഥാനമുണ്ടെന്നു കൂടി ഖട്ടർ പറഞ്ഞതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
“സമൂഹത്തിലെ ഉന്നതരായ വ്യക്തികൾ സർക്കാരിനും സാധാരണക്കാരായ പൊതുജനങ്ങൾക്കും ഇടയിലുള്ള പാലം പോലെയാണ്; ഇവരിലൂടെ പൊതുജനങ്ങളെ സർക്കാർ നടത്തുന്ന ക്ഷേമപദ്ധതികളെക്കുറിച്ചും അത് പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ബോധവാന്മാരാക്കാം, ”അദ്ദേഹം പറഞ്ഞു.
“ അധികാരമേറ്റയുടൻ, സർക്കാർ സംവിധാനത്തിൽ ഇ-ഗവര്ണൻസ് കൊണ്ടുവരികയും അതുവഴി എല്ലാ പ്രക്രിയകളും ഓൺലൈനാക്കുകയുമാണ് ഞങ്ങൾ ആദ്യം ചെയ്തത്. ഇതു സർക്കാരിന്റെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുവാനും , നടപടിക്രമങ്ങൾ വേഗത്തിലാക്കുവാനും കാരണമായി. ഇ-സാങ്കേതിക വിദ്യയുടെ ഉപയോഗപ്പെടുത്തൽ പൊതുജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനു സഹായിച്ചുവെന്നും” അദ്ദേഹം അഭിപ്രയപ്പെട്ടു. സർക്കാർ ഓഫീസുകളിലെ ഇടനിലക്കാരുടെ സാന്നിധ്യം ഒഴിവാക്കാൻ ഓൺലൈൻ സംവിധാനത്തിനു സാധിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
‘ഹരിയാന ഏക് – ഹരിയാൻവി ഏക്’ എന്ന മുദ്രാവാക്യം പിന്തുടർന്ന് എല്ലാ നിയമസഭാ മണ്ഡലങ്ങളുടെയും ഏകീകൃത വികസനം ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്,” മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ
പറഞ്ഞു.
Discussion about this post