പട്‌ന: നിയമസഭയിൽ ലൈംഗികച്ചുവയുള്ള പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പുതിയ വിവാദം സൃഷ്ടിച്ചത്. ജനസംഖ്യ നിയന്ത്രിക്കുന്നതിൽ സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിവരിക്കുമ്പോഴാണ് നിതീഷ് കുമാർ അൺപാർലമെന്ററി വാക്കുകൾ ഉപയോഗിച്ചത്.
ബിഹാറിൽ സ്ത്രീകളുടെ സാക്ഷരത വർധിച്ചതായി ചർച്ചയിൽ മുഖ്യമന്ത്രി നിതീഷ് പറഞ്ഞു. പെൺകുട്ടികൾ വിദ്യാസമ്പന്നരായാൽ ജനസംഖ്യ നിയന്ത്രിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇതെങ്ങനെയെന്ന് വിശദീകരിക്കുമ്പോഴാണ് ലൈംഗികച്ചുവയുള്ള വാക്കുകൾ മുഖ്യമന്ത്രി ഉപയോഗിച്ചത്. സ്ത്രീകളെ ലൈംഗിക യന്ത്രങ്ങളാക്കി ചിത്രീകരിക്കുന്ന വാക്കുകളാണ് മുഖ്യമന്ത്രി പരസ്യമായി ഉപയോഗിച്ചത്.
പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും വിദ്യാസമ്പന്നരായ സ്ത്രീകൾ ഗർഭം ധരിക്കുന്നത് തടയുന്നുണ്ട്. എങ്ങനെ ഗർഭം ധരിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് സ്ത്രീകൾക്ക് അറിയാം. ഗർഭിണിയാകാതെ ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീകൾ സ്വയം പഠിക്കണമെന്ന് നിതീഷ് കുമാർ പറഞ്ഞു.
‘ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള വിവാഹം നടക്കുമ്പോൾ… പുരുഷൻ, വിവാഹം കഴിഞ്ഞ് എല്ലാ രാത്രിയിലും അവളോടൊപ്പം ആ പ്രവർത്തനത്തിൽ ഏർപ്പെടുന്നു, അല്ലേ? അതിനാൽ, അതിൽ കൂടുതൽ ജനനങ്ങൾ ഉണ്ടാകുന്നു… പെൺകുട്ടിക്ക് വിദ്യാഭ്യാസം ലഭിക്കുന്നു… അവൻ അത് ചെയ്യുമെന്ന് അവൾക്കറിയാം, ശരി… പക്ഷേ ഗർഭം ധരിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അവൾ തയ്യാറാവുന്നു. ‘ എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
2011 ലെ സെൻസസ് പ്രകാരം സാക്ഷരതാ നിരക്ക് 61 ശതമാനത്തിൽ നിന്ന് 79 ശതമാനമായി ഉയർന്നിട്ടുണ്ട്. നേരത്തെ 4.3 ശതമാനമായിരുന്ന ജനസംഖ്യ നിരക്ക് ഇപ്പോൾ 2.9 ശതമാനമായി കുറഞ്ഞു. ഒരു പെൺകുട്ടി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തെ ജനസംഖ്യ നിരക്ക് ശരാശരി രണ്ട് ശതമാനയും, ദേശീയതലത്തിൽ 1.7 ശതമാനമായും കുറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
Discussion about this post