ന്യൂഡൽഹി: വ്യോമസേനയ്ക്ക് കരുത്തായി കൂടുതൽ യുദ്ധ വിമാനങ്ങൾ ഉടൻ എത്തും. യുദ്ധവിമാനങ്ങൾ വാങ്ങാനായി കേന്ദ്ര പ്രതിരോധ മന്ത്രാലയും വ്യോമസേനയ്ക്ക് അനുമതി നൽകി. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് അനുമതി നൽകാനുള്ള നിർണായക തീരുമാനം.
ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ് ആയ തേജസ് വാങ്ങാനാണ് അനുമതി. ഇതോടെ 97 തേജസ് വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകും. ഇതിന് പുറമേ 156 പ്രചന്ദ് കോംപാറ്റ് ഹെലികോപ്റ്ററുകൾ വാങ്ങാനും അനുമതിയുണ്ട്. ഇതിൽ 90 എണ്ണം കരസേനയ്ക്കും, 66 എണ്ണം വ്യോമസേനയ്ക്കുമാകും കൈമാറുക. ഹെലികോപ്റ്ററുകൾ വാങ്ങാൻ 1.1 ലക്ഷം കോടി രൂപ പ്രതിരോധ മന്ത്രാലയം വകയിരുത്തി.
വിമാനങ്ങൾ വാങ്ങുന്നതിന് പുറമേ നിലവിലെ യുദ്ധവിമാനങ്ങൾ നവീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങൾ വാങ്ങാനാണ് ഡിഫൻസ് അക്വുസിഷൻ കൗൺസിൽ അനുമതിയുള്ളത്.
രാജ്യം തദ്ദേശീയമായി നിർമ്മിക്കുന്ന യുദ്ധ വിമാനങ്ങളാണ് തേജസ് മാർക് 1 എ. 65 ശതമാനവും തദ്ദേശീയമായി നിർമ്മിച്ച ഉത്പന്നങ്ങൾ കൊണ്ടാണ് എന്നതും ഈ വിമാനങ്ങളുടെ പ്രത്യേകതയാണ്. തേജസ് വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്നത് ആത്മനിർഭരതയ്ക്കും കരുത്തേകും.
Discussion about this post