പരസ്യദാതാക്കളിൽ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ മറ്റൊരു പ്രതിസന്ധി നേരിടുകയാണ് ഇലോൺ മസ്ക്. എക്സിലെ ജീവനക്കാരെല്ലാം കൂട്ട രാജി നൽകിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സീനിയർ, ജൂനിയർ ജീവനക്കാർ ഉൾപ്പെടെ നിരവധി പേരാണ് രാജി നൽകുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇലോൺ മസ്കിന്റെ എക്സ് നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു. സീനിയർ, ജൂനിയർ പദവികളിൽ ജോലി ചെയ്യുന്നവർ കൂട്ടത്തോടെ പിരിഞ്ഞു പോകുകയാണ്. വളരെ കുറഞ്ഞ ജീവനക്കാരുമായാണ് എക്സ് നിലവിൽ പ്രവർത്തിക്കുന്നത്. പരസ്യരംഗത്ത് നിന്നും എക്സ് സാമ്പത്തിക നഷ്ടങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ വർഷം ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമാണ് ആദ്യത്തെ പിരിച്ചുവിടൽ നടന്നത്.
മസ്കിന്റെ തീരുമാനങ്ങളുടെ ഒരു ആഘാതം കൂടിയാണ് ഈ പ്രതിസന്ധിയെന്ന ആക്ഷേപവും ഉയർന്നു വരുന്നുണ്ട്. ആപ്പിൾ, ഡിസ്നി എന്നിവയുൾപ്പെടെ നിലവിലുള്ള പരസ്യദാതാക്കളിൽ നിന്നം തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് വീണ്ടുമൊരു തിരിച്ചടി. കുറച്ച് ദിവസങ്ങൾക്ക് മുൻപ്, , ജൂതന്മാർ വെള്ളക്കാരോട് വിദ്വേഷം വളർത്തുന്നുവെന്ന് പരാമർശം ഉന്നയിച്ച ഉപയോക്താവിനെ പിന്തുണച്ചതിൽ ഇലോൺ മസ്ക് കടുത്ത വിമർശനമാണ് നേരിട്ടത്. “ഗ്രേറ്റ് റീപ്ലേസ്‌മെന്റ്” ഗൂഢാലോചന സിദ്ധാന്തത്തെ കുറിച്ച് പരാമർശിച്ച ഉപയോക്താവ് ‘സത്യമാണ് പറയുന്നത്’ എന്നായിരുന്നു മസ്ക് അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ പരസ്യദാതാക്കളിൽ നിന്നുൾപ്പെടെ മസ്ക് കടുത്ത വിമർശനം നേരിട്ടു.
പോസ്റ്റിന് ശേഷം, യഹൂദവിരുദ്ധരായ ആളുകളിൽ നിന്നും പരസ്യദാതാക്കളിൽ നിന്നുപോലും അദ്ദേഹത്തിന് ധാരാളം വിമർശനങ്ങളും തിരിച്ചടികളും നേരിടേണ്ടി വന്നു. എക്‌സിലെ പരസ്യം താൽക്കാലികമായി നിർത്തിവച്ച പരസ്യദാതാക്കളെ ബ്ലാക്ക്‌മെയിലർമാർ എന്ന് കൂടി മസ്‌ക് അഭിസംബോധന ചെയ്തതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. ‘പരസ്യദാതാക്കൾക്ക് പ്ലാറ്റ്‌ഫോമിന്റെ ഉള്ളടക്കം തൃപ്തികരമല്ലെങ്കിൽ, അവർ അവിടെ പരസ്യം ചെയ്യരുത്. ആരെങ്കിലും എന്നെ പരസ്യത്തിലൂടെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, സ്വയം പോകണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Discussion about this post