പാലക്കാട് : പാലക്കാട് ജില്ലയിലെ അകത്തേത്തറ സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നിട്ടുള്ളതായി ഓഡിറ്റ് റിപ്പോർട്ട്. ഭവന വായ്പകൾ നൽകുന്നതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളാണ് ബാങ്കിൽ നടത്തിയിട്ടുള്ളത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. യുഡിഎഫ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ളതാണ് അകത്തേത്തറ സഹകരണ ബാങ്ക്.
ഒരു വീട്ടിലെ നാലുപേരുടെ പേരിൽ ഒരേ ഈടിന്മേൽ ഭവനവായ്പ അനുവദിച്ചിരിക്കുന്നത് അടക്കമുള്ള വൻ ക്രമക്കേടുകൾ ആണ് ബാങ്കിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ആരോപണങ്ങൾ തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് ബാങ്ക് ഭരണസമിതി വ്യക്തമാക്കി.
അകത്തേത്തറ ബാങ്കിന്റെ ഭരണസമിതിയുടെ നേതൃത്വത്തിൽ വലിയ തട്ടിപ്പുകൾ നടത്തുന്നതായി ഡിവൈഎഫ്ഐ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇടതു ഭരണസമിതി ഭരിച്ചിരുന്ന സമയത്താണ് ബാങ്കിൽ ക്രമക്കേടുകൾ നടന്നിട്ടുള്ളത് എന്നാണ് യുഡിഎഫ് ഭരണസമിതി വ്യക്തമാക്കുന്നത്.
Discussion about this post