ന്യൂഡൽഹി: ലോക്സഭയിൽ നിന്നുള്ള പുറത്താക്കൽ നടപടി ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ. തന്നെ പുറത്താക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് മൊയ്ത്ര കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. ചോദ്യത്തിന കോഴ കേസിലാണ് മഹുവ മൊയ്ത്രയെ എത്തിക്സ് കമ്മിറ്റി കഴിഞ്ഞ വെള്ളിയാഴ്ച്ച പുറത്താക്കിയത്.
പാർലമെന്റിൽ ചില ചോദ്യങ്ങൾ ചോദിക്കാനായി വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണവും സമ്മാനങ്ങളും സ്വീകരിച്ചെന്ന് ചുണ്ടിക്കാട്ടി ബിജെപി എംപി നിഷികാന്ത് ദുബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തെ തുടർന്നാണ് മഹുവ മൊയ്ത്രക്കെതിരെ നടപടിയെടുത്തത്. ഇതിനായി ഇവരുടെ പാർലിമെന്റ് ഐഡിയും പാസ്വേർഡും ദുരുഭയോഗം ചെയ്തെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിന് പിന്നാലെ ഈ ആക്ഷേപങ്ങൾ ശരിയാണെന്ന് എത്തിക്സ് കമ്മിറ്റി ശരിവയ്ക്കുകയും മഹുവ മൊയ്ത്രയെ പുറത്താക്കാൻ ശുപാർശ ചെയ്യുകയുമായിരുന്നു.
Discussion about this post