തിരുവനന്തപുരം : സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴും മന്ത്രിമാരുടെയും സർക്കാർ പ്രതിനിധികളുടെയും ആഡംബരധൂർത്തുകളിൽ യാതൊരു കുറവുമില്ല. ഇപ്പോൾ ഇതാ മുഖ്യമന്ത്രിയുടെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവ് എം സി ദത്തന് പുതിയ എസി വാങ്ങാന്‍ പൊതു ഖജനാവിൽ നിന്നും നൽകുന്നത് 82000 രൂപയാണ്. പണം നൽകാനായി സർക്കാർ പ്രത്യേക അനുമതി പുറത്തിറക്കി.
മാദ്ധ്യമപ്രവർത്തകരോട് തെണ്ടാൻ പൊയ്ക്കൂടെ എന്ന് ചോദിച്ചു കൊണ്ട് ഏറെ വിവാദം സൃഷ്ടിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് എം സി ദത്തൻ. സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ നാലാം നിലയിലുള്ള അദ്ദേഹത്തിന്റെ ഓഫീസിലെ എസി ആണ് മാറ്റി വാങ്ങാൻ 82,000 രൂപ അനുവദിച്ചിട്ടുള്ളത്. എസി പ്രവർത്തനരഹിതമാണെന്നും മാറ്റി തരണമെന്നും അപേക്ഷിച്ച് ദത്തൻ സർക്കാരിന് അപേക്ഷ നൽകിയതിനെ തുടർന്നാണ് നടപടി.
പൊതു ഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ദത്തന് പുതിയ എസി വാങ്ങാൻ പണം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുള്ളത്. 2016 മെയ് മാസത്തിലാണ് കേരള സർക്കാർ എം സി ദത്തനെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിച്ചത്.
Discussion about this post