Tuesday, December 2, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

ഇന്ന് വിജയ് ദിവസ്. ലോകം കണ്ടതിൽ വച്ചേറ്റവും വലിയ കീഴടങ്ങലിന്റെ, ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ ഓർമ്മയ്ക്ക് 52 വയസ്സ്

പാകിസ്ഥാൻ സൈന്യത്തിലെ അംഗങ്ങളും പാകിസ്ഥാൻ അനുകൂല ഇസ്ലാമിസ്റ്റ് മിലിഷ്യകളെ പിന്തുണയ്ക്കുന്നവരും കൂടി ബംഗ്ലാദേശിൽ 3,00,000 നും 30,00,000 നും ഇടയിൽ സാധാരണക്കാരെ കൊന്നതായിട്ടാണ് കണക്കാക്കപ്പെടുന്നത്.

by Brave India Desk
Dec 16, 2023, 10:26 am IST
in Special, India, International
Share on FacebookTweetWhatsAppTelegram

ഇന്ന് ഡിസംബർ 16 വിജയ് ദിവസ്. 52 വർഷങ്ങൾക്ക് മുമ്പ് ഒരു ഡിസംബർ പതിനാറിനാണ് 93000 പാകിസ്താൻ പട്ടാളക്കാർ ഇന്ത്യക്ക് മുന്നിൽ ആയുധം വച്ച് നിരുപാധികമായി കീഴടങ്ങിയത്. മഹാശക്തികളായ ബ്രിട്ടണും അമേരിക്കയും വരെ പാകിസ്താന് പിന്നിൽ അണിനിരന്ന യുദ്ധം, ഇന്ത്യൻ സൈന്യത്തിന്റെ ധീരതയും ഇച്ഛാശക്തിയും ലോകത്തിനു മുമ്പിൽ വിളംമ്പരം ചെയ്ത അപൂർവ്വ സാഹചര്യമായിരുന്നു.

എല്ലാം തുടങ്ങുന്നത് 1947 ലെ വിഭജനത്തോട് കൂടിയായിരുന്നു

Stories you may like

ബിജെപി നേതാവ് പ്രേംകുമാർ ബീഹാർ നിയമസഭാ സ്പീക്കർ ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; പ്രതിപക്ഷവും പിന്തുണച്ചു

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

1947 ഓഗസ്റ്റിൽ ഏതാണ്ട് മൂന് നൂറ്റാണ്ട് നീണ്ടുനിന്ന കിരാത ഭരണത്തിന് ശേഷം ബ്രിട്ടീഷുകാർ ഇന്ത്യ വിടുവാൻ തീരുമാനിച്ചു. എന്നാൽ ഒരിക്കലും ഉണങ്ങരുത് എന്ന് മനസ്സിൽ കണ്ടു കൊണ്ട് ഭാരതത്തിന്റെ ഹൃദയത്തിൽ വിലങ്ങനെ തന്നെ ഒരു മുറിവുണ്ടാക്കി കൊണ്ടായിരുന്നു അവർ പോയത്. ഇന്ത്യാ മഹാരാജ്യത്തെ മതത്തിന്റെ പേരിൽ രണ്ടായി വിഭജിച്ചു (സത്യത്തിൽ മൂന്നായി). ഹിന്ദു ഭൂരിപക്ഷ ഭാരതവും മുസ്‌ലിം ഭൂരിപക്ഷ പടിഞ്ഞാറൻ പാക്കിസ്താനും കിഴക്കൻ പാകിസ്താനും (ബംഗ്ലാദേശ് ). ഭാരതത്തിന്റെ ഇടതും വലതും രണ്ട് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ. കൂടാതെ ഭാരതത്തിന്റെ ഒത്ത നടുക്ക് സ്വതന്ത്ര രാജ്യ അഭിലാഷവുമായി നിൽക്കുന്ന നിസാമിന്റെ ഹൈദരാബാദ്.എന്നാൽ നിസാമിന്റെ സ്വപ്നങ്ങളുടെ നട്ടെല്ല് സർദാർ വല്ലഭായ് പട്ടേൽ അടിച്ചൊതുക്കി പക്ഷെ അപ്പോഴും രണ്ടു വശങ്ങളിലും രണ്ട് ശത്രു രാജ്യങ്ങൾ.

പാകിസ്താൻ എന്ന ഒറ്റ പേരിന്റെ കീഴെ ആരുടെയോ ആശയത്താൽ കൊണ്ടുവന്നെങ്കിലും പടിഞ്ഞാറൻ പാകിസ്താനും കിഴക്കൻ പാകിസ്താനും തുടക്കം മുതലേ രണ്ട് രാജ്യങ്ങൾ തന്നെയായിരുന്നു. രണ്ട് വിഭിന്ന സംസ്കാരം ആയവരെ ഒരുമിപ്പിക്കാൻ മതത്തിന്റെ പേരിൽ കൊണ്ടുവന്ന ദ്വി രാഷ്ട്ര സിദ്ധാന്തത്തിന് ആയില്ല.

സ്വാതന്ത്രം നേടിയതിന് തൊട്ടു പിന്നാലെ തന്നെ ബംഗാളി അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും ആരംഭിച്ചു കഴിഞ്ഞിരുന്നു. 1971 മാർച്ചിൽ പാകിസ്താൻ സൈന്യം ബംഗ്ലാദേശിലെ ജമാ അത് ഇസ്ലാമിയുടെ കൂട്ടുപിടിച്ച് പൊതുജനങ്ങൾക്ക് എതിരായും ദേശീയപ്രസ്ഥാനങ്ങൾക്ക് എതിരായും അവിടെ അക്രമം അഴിച്ചു വിടുവാൻ തുടങ്ങി. പ്രാണരക്ഷാർത്ഥം ലക്ഷക്കണക്കിന് ജനങ്ങൾ ഇന്ത്യയിലെ ബംഗ്ലാദേശ് അതിർത്തി സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു.

പാകിസ്ഥാൻ സൈന്യത്തിലെ അംഗങ്ങളും പാകിസ്ഥാൻ അനുകൂല ഇസ്ലാമിസ്റ്റ് മിലിഷ്യകളെ പിന്തുണയ്ക്കുന്നവരും കൂടി ബംഗ്ലാദേശിൽ 3,00,000 നും 30,00,000 നും ഇടയിൽ സാധാരണക്കാരെ കൊന്നതായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ഈ യുദ്ധത്തിൽ പാകിസ്ഥാൻ സൈന്യത്തിലെ അംഗങ്ങളും പാകിസ്ഥാൻ അനുകൂല ഇസ്ലാമിസ്റ്റ് മിലിഷ്യകളെ പിന്തുണയ്ക്കുന്ന റസാക്കർമാർ എന്ന് വിളിക്കപ്പെടുന്നവരും ചേർന്ന് രണ്ട് മുതൽ നാല് ലക്ഷം വരെ ബംഗ്ലാദേശി സ്ത്രീകളെയും പെൺകുട്ടികളെയും വ്യവസ്ഥാപിതമായ വംശഹത്യ രീതിയിൽ ബലാത്സംഗം ചെയ്തു എന്നാണ് കണക്കാക്കപ്പെടുന്നത്.

എന്നാൽ 1971 ഡിസംബർ 3 ന് ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന പേരിൽ ഇന്ത്യയുടെ വ്യോമത്താവളങ്ങളെ പാകിസ്താൻ ആക്രമിച്ചു, അതോടു കൂടി ഔദ്യോഗികമായി ഇന്ത്യ പാകിസ്താനോട് യുദ്ധം പ്രഖ്യാപിച്ചു

യുദ്ധത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രവേശിച്ചതോടെ പടിഞ്ഞാറൻ മുന്നണികളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ, പാകിസ്ഥാൻ സേനകളുമായുള്ള നിലവിലുള്ള സംഘർഷം വർദ്ധിച്ചു. എന്നാൽ യുദ്ധം ആരംഭിച്ച് വെറും പതിമൂന്ന് ദിവസങ്ങൾക്ക് ശേഷം, ഇന്ത്യ വ്യക്തമായ മേൽക്കൈ നേടി, 1971 ഡിസംബർ 16-ന് ധാക്കയിൽ വെച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ് നിരുപാധികം കീഴടങ്ങാനുള്ള കരാറിൽ ഒപ്പുവച്ചു. ഏകദേശം 93,000 പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി,

ഇന്ത്യൻ പക്ഷത്തു നിന്നും ഇന്ത്യൻ ഈസ്റ്റേൺ കമാൻഡിലെ ലെഫ്റ്റനന്റ് ജനറൽ ജഗ്ജിത് സിംഗ് അറോറയും പാകിസ്ഥാൻ ഈസ്റ്റേൺ കമാൻഡിന്റെ കമാണ്ടർ ലെഫ്റ്റനന്റ് ജനറൽ എ.എ.കെ നിയാസിയും തമ്മിൽ ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ അഥവാ കീഴടങ്ങൽ ഉടമ്പടി ഒപ്പുവച്ചു. കീഴടങ്ങലിനുശേഷം, ഇന്ത്യൻ സൈന്യം ഏകദേശം 90,000 പാകിസ്ഥാൻ സൈനികരെയും അവരുടെ ബംഗാളി അനുയായികളെയും യുദ്ധത്തടവുകാരാക്കി ,രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ കീഴടങ്ങലാണിത്.

അങ്ങനെ ഇന്ത്യയും പാക്കിസ്താനും തമ്മിൽ നടന്ന 1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധം കണക്കുകൾ കൊണ്ടും, അചഞ്ചലമായ പോരാട്ട വീര്യം കൊണ്ടും യുദ്ധനിപുണത കൊണ്ടും ഭാരതത്തിന്റെ യുദ്ധ ചരിത്രത്തിലെ ഒരു പൊൻതൂവലായി നിലകൊള്ളുന്നു

 

 

 

 

 

Tags: december 161971 India-Pak war
Share1TweetSendShare

Latest stories from this section

യാത്രക്കാരിലൊരാൾ ചാവേർ: പൊട്ടിത്തെറിക്കും: ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

യാത്രക്കാരിലൊരാൾ ചാവേർ: പൊട്ടിത്തെറിക്കും: ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്

മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്

ഉഷ ജാനകിരാമൻ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ; മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവൃത്തി പരിചയം ഗുണം ചെയ്യുമെന്ന് ആർബിഐ

ഉഷ ജാനകിരാമൻ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ; മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവൃത്തി പരിചയം ഗുണം ചെയ്യുമെന്ന് ആർബിഐ

സെൻട്രൽ എക്സൈസ് (ഭേദഗതി) ബിൽ പാർലമെന്റിൽ ; പാസാക്കുമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ

സെൻട്രൽ എക്സൈസ് (ഭേദഗതി) ബിൽ പാർലമെന്റിൽ ; പാസാക്കുമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ

Discussion about this post

Latest News

ബിജെപി നേതാവ് പ്രേംകുമാർ ബീഹാർ നിയമസഭാ സ്പീക്കർ ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; പ്രതിപക്ഷവും പിന്തുണച്ചു

ബിജെപി നേതാവ് പ്രേംകുമാർ ബീഹാർ നിയമസഭാ സ്പീക്കർ ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; പ്രതിപക്ഷവും പിന്തുണച്ചു

രാഹുലിനെ മനഃപൂർവം രക്ഷപ്പെടാൻ സഹായിച്ചോ? ചുവന്ന പോളോ കാറിന് ഉടമയായ യുവനടിയെ ചോദ്യം ചെയ്‌തേക്കും

രാഹുലിനെ മനഃപൂർവം രക്ഷപ്പെടാൻ സഹായിച്ചോ? ചുവന്ന പോളോ കാറിന് ഉടമയായ യുവനടിയെ ചോദ്യം ചെയ്‌തേക്കും

ഗംഭീറിനെ പോലെ ഒരു പരിശീലകനെ ഇനി കിട്ടാനില്ല, അയാളാണ് ഏറ്റവും മികച്ചത്: റഹ്മാനുള്ള ഗുർബാസ്

ഗംഭീറിനെ പോലെ ഒരു പരിശീലകനെ ഇനി കിട്ടാനില്ല, അയാളാണ് ഏറ്റവും മികച്ചത്: റഹ്മാനുള്ള ഗുർബാസ്

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

യാത്രക്കാരിലൊരാൾ ചാവേർ: പൊട്ടിത്തെറിക്കും: ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

യാത്രക്കാരിലൊരാൾ ചാവേർ: പൊട്ടിത്തെറിക്കും: ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്

മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്

കോഹ്‌ലി സെഞ്ച്വറി നേടിയതിന് ശേഷം രോഹിത് പറഞ്ഞത് എന്ത്, വിശദീകരണവുമായി അർശ്ദീപ് സിങ്; വീഡിയോ കാണാം

കോഹ്‌ലി സെഞ്ച്വറി നേടിയതിന് ശേഷം രോഹിത് പറഞ്ഞത് എന്ത്, വിശദീകരണവുമായി അർശ്ദീപ് സിങ്; വീഡിയോ കാണാം

ഉഷ ജാനകിരാമൻ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ; മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവൃത്തി പരിചയം ഗുണം ചെയ്യുമെന്ന് ആർബിഐ

ഉഷ ജാനകിരാമൻ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ; മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവൃത്തി പരിചയം ഗുണം ചെയ്യുമെന്ന് ആർബിഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies