വാരാണസി:ഭാരത ചരിത്രത്തിന്റെ പല ഘട്ടങ്ങളിലൂടെ “സ്വേച്ഛാധിപതികൾ” നശിപ്പിച്ച സാംസ്കാരിക ചിഹ്നങ്ങളുടെ പുനർനിർമ്മാണം ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പറഞ്ഞു. ഒരു രാഷ്ട്രത്തിന്റെ സമഗ്രമായ വികസനം അതിന്റെ സാമൂഹിക യാഥാർത്ഥ്യങ്ങളും സാംസ്കാരിക സ്വത്വങ്ങളും ഉൾക്കൊള്ളുമ്പോൾ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20000 പേർക്ക് ഇരിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രങ്ങളിലൊന്നായ സ്വർവേദ് മഹാമന്ദിറിന്റെ ഉദ്ഘാടന വേളയിലാണ് ഭാരതത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളെ തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി മോദി പറഞ്ഞത് , “ഇന്ത്യയെ ദുർബലപ്പെടുത്താൻ ശ്രമിച്ച സ്വേച്ഛാധിപതികൾ ആദ്യം ലക്ഷ്യമിട്ടത് നമ്മുടെ ചിഹ്നങ്ങളെയാണ്. സ്വാതന്ത്ര്യാനന്തരം ഈ സാംസ്കാരിക ചിഹ്നങ്ങളുടെ പുനർനിർമ്മാണം കാലഘട്ടത്തിന്റെ ഒരു ആവശ്യമായിരുന്നു
കാശിയിലെ വിശ്വനാഥ് ധാമിന്റെയും ഉജ്ജയിനിലെ മഹാകാൽ ലോകിന്റെയും കേദാർനാഥ് ധാമിന്റെയും മഹത്വം ഇപ്പോൾ ഇന്ത്യയുടെ “നശിപ്പിക്കാൻ കഴിയാത്ത പ്രതാപത്തിന്റെ ” സാക്ഷ്യമാണെന്ന് പറഞ്ഞ മോദി . “നമ്മുടെ സാംസ്കാരിക സ്വത്വത്തെ മാനിച്ചിരുന്നെങ്കിൽ രാജ്യത്തിനകത്ത് ഐക്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും ബോധം കൂടുതൽ ശക്തമാകുമായിരുന്നു എന്നും കൂട്ടിച്ചേർത്തു .
എന്നാൽ നിർഭാഗ്യവശാൽ ഇത് സംഭവിച്ചില്ല. സ്വാതന്ത്ര്യാനന്തരം സോമനാഥ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തോട് പോലും ഇവിടത്തെ അന്നത്തെ ഭരണപക്ഷത്തിലെ ചിലർ എതിർപ്പുമായി വന്നു ഇത്തരത്തിലുള്ള ചിന്തകൾ പതിറ്റാണ്ടുകളായി രാജ്യത്ത് ആധിപത്യം പുലർത്തി വരുകയായിരുന്നു. കോൺഗ്രസ് ഭരണകൂടത്തെ സൂചിപ്പിച്ചു കൊണ്ട് മോദി വ്യക്തമാക്കി
ജനുവരി 22 ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം “വിശുദ്ധ സ്ഥലങ്ങളുടെ” പുനരുജ്ജീവനത്തിന്റെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വാരണാസിക്ക് തൊട്ട് പുറത്തായി സ്ഥിതി ചെയ്യുന്ന സ്വർവേദ് ക്ഷേത്രം പോലുള്ള നിർമിതികൾ നഗരത്തെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി ഉയർത്താൻ സഹായിക്കുമെന്നും ചുറ്റുമുള്ള പ്രദേശങ്ങളിൽ ബിസിനസ്സിനും തൊഴിലിനുമുള്ള വഴികൾ തുറക്കുമെന്നും മോദി പറഞ്ഞു. “വാരണാസി ഇപ്പോൾ വികസനത്തിനും ആധുനിക സൗകര്യങ്ങൾക്കും വിശ്വാസത്തിനും ശുചിത്വത്തിനും പരിവർത്തനത്തിനും വേണ്ടി നിലകൊള്ളുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post