കോഴിക്കോട്: വീണ്ടും ഹിന്ദു വിരുദ്ധതയുമായി സുനിൽ പി ഇളയിടം. മഹാഭാരതം സുനിശ്ചിത ഘടനയുള്ള ഒരു ഗ്രന്ഥം അല്ലെന്നും അതിന്റെ ഉറവിടങ്ങൾ സംശയാതീതം അല്ലെന്നും ആക്ഷേപിച്ച് കാലടി സർവകലാശാല വിവാദ അധ്യാപകൻ സുനിൽ പി ഇളയിടം.
സുനിശ്ചിതമായ ഒരു ഗ്രന്ഥമായി മഹാഭാരതത്തെ കാണാനാകില്ലെന്നും പല സ്ഥലത്ത് നിന്നും മഹാഭാരതത്തിൽ തിരുത്തലുകൾ വന്നിട്ടുണ്ടെന്നും പറഞ്ഞ ഇളയിടം അത് കൊണ്ട് തന്നെ മഹാഭാരതത്തിന്റെ അസ്തിത്വം അത്ര വ്യക്തമല്ലെന്നും വാദിക്കുകയുണ്ടായി
ശ്രുതികളായും സ്മൃതികളായും , വാമൊഴിയായും വരമൊഴിയായും അനുസ്യൂതമായൊഴുകുന്നു ഇന്ത്യൻ സംസ്കാരത്തെ അതിന്റെ മൗലികതയുടെ അടുത്തു പോലും എത്താതെ, പാശ്ചാത്യ സാഹിത്യ സമ്പ്രദായങ്ങളിൽ കൂടി വ്യാഖ്യാനിച്ച് അതിന്റെ ചട്ടക്കൂടിൽ മഹാഭാരതം പകമാകുന്നുണ്ടോ എന്ന് നോക്കി, പകമാകുന്നില്ല അത് കൊണ്ട് മഹാഭാരതം കൊള്ളില്ല എന്ന് വരുത്തി തീർക്കുവാനുള്ള വിലകുറഞ്ഞ വ്യഥാ ശ്രമമാണ് ഇളയിടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. കട്ടിലിനനുസരിച്ച് കാലു മുറിക്കുകയാണ് ഇളയിടം ചെയ്യുന്നത് എന്ന് പറഞ്ഞാൽ അതൊരു തെറ്റാവുകയില്ല.
തീവ്രവാദ ബന്ധങ്ങളുടെ പേരിൽ രാജ്യം നിരോധിച്ച പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ അനുകൂലിച്ചതിലൂടെയും അർഹതയില്ലാതെയാണ് കാലടി സർവകലാശാലയിൽ ജോലിയിൽ കയറിയതെന്നുമുള്ള വിവരാവകാശ രേഖ പുറത്ത് വന്നതിലൂടെയും കുപ്രസിദ്ധനായ കാലടി സർവകലാശാല പ്രൊഫസറാണ് ഹിന്ദു മത ഗ്രന്ഥങ്ങളുടെ ഉറവിടങ്ങളെ കുറിച്ച് അധിക്ഷേപ രീതിയിൽ സംസാരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഇത്രയും കാലത്തേ ചരിത്രത്തിനിടയിൽ മറ്റൊരു മതത്തിന്റെയും മത ഗ്രന്ഥങ്ങളെയും കുറിച്ച് വിമർശനബുദ്ധിയോടെ സംസാരിക്കാത്തയാളാണ് സുനിൽ പി ഇളയിടമെന്നും ശ്രദ്ധേയമാണ്.
ഇന്ത്യയിലെ പ്രേത്യേകസ് സാഹചര്യത്തിൽ ഇസ്ലാമിക മൗലികവാദത്തെ നമ്മൾ എതിർക്കേണ്ടതില്ലെന്നും മറിച്ച് അതിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്നും ആയിരിന്നു സുനിൽ പി ഇളയിടം വാദിച്ചത്
1997ൽ സുനിൽ പി ഇളയിടത്തിന്.കാലടി സർവകലാശാലയിൽ അധ്യാപകനായി നിയമനം കിട്ടിയത് തന്നെ അർഹതയില്ലാതെയാണെന്ന് ഈയിടെ വിവരാവകാശ രേഖകൾ പ്രകാരം പുറത്ത് വന്നിരുന്നു. ഗവേഷണ യോഗ്യതയുള്ള പലരെയും തഴഞ്ഞ് അക്കാദമിക യോഗ്യത പോലും ഇല്ലാതെ ദേശാഭിമാനിയിൽ സബ് എഡിറ്റർ ആയി ജോലി ചെയ്തുകൊണ്ടിരുന്ന സുനിൽ പി ഇളയിടം സംസ്‌കൃത സർവ്വകലാശാലയിൽ അധ്യാപകൻ ആയി പ്രവേശിച്ചത് സ്വജന പക്ഷപാതം ആണെന്നായിരുന്നു ആരോപണം
Discussion about this post