ന്യൂഡൽഹി: വിപാസന ധ്യാനത്തിന് പോകണം എന്ന കാരണം കൊണ്ട് ഇ ഡി ക്ക് മുമ്പാകെ ഹാജരാകാതിരുന്ന അരവിന്ദ് കെജ്‌രിവാളിനെ ട്രോളി ബി ജെ പി.
ബി ജെ പി ദേശീയ വക്താവ് സംബിത് പാത്രയാണ് കെജ്രിവാളിനെ ട്രോളി
രഗത്തെത്തിയിരിക്കുന്നത്.തെറ്റായ ഭരണം (കുശാസന) നടത്തിയാൽ ജയിലിൽ പോകേണ്ടി വരും എങ്കിലും വിപാസന മുടങ്ങുമെന്ന് കെജ്രിവാൾ പേടിക്കണ്ട അത് അദ്ദേഹത്തിന് ജയിലിൽ വച്ചും ചെയ്യാമല്ലോ സംബിത് പാത്ര പറഞ്ഞു
“നവംബർ 2 ന്, കെജ്‌രിവാളിനെ ഇ ഡി വിളിപ്പിച്ചപ്പോൾ , ദീപാവലിക്ക് മുന്നോടിയായി തനിക്ക് ചില ഭരണപരവും ഔദ്യോഗികവുമായ പ്രതിബദ്ധതകൾ ഉണ്ടെന്ന് അദ്ദേഹം കത്തെഴുതി. തിരഞ്ഞെടുപ്പിനായി മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലേക്ക് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു അതും അനുവദിക്കപ്പെട്ടു എന്നാൽ ഇവിടങ്ങളിലൊക്കെ ആം ആദ്മി പാർട്ടിക്ക് നോട്ടയേക്കാൾ കുറച്ച് വോട്ടുകളാണ് ലഭിച്ചത് സംബിത് പാത്ര പറഞ്ഞു.
ഇന്ന് വീണ്ടും അദ്ദേഹം ഒരു കത്ത് എഴുതിയിരിക്കുകയാണ് , അതിൽ തന്റെ ധ്യാനത്തിനായി പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് തനിക്ക് ED സമൻസ് ലഭിച്ചത് അതിനാൽ ഹാജരാകാൻ സാധിക്കില്ല എന്ന് പറയുന്നു, അതായത് ചിലപ്പോൾ കെജ്‌രിവാൾ ജി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകും, ചിലപ്പോൾ ധ്യാനത്തിന് പോകും. പക്ഷെ ഇ ഡി സമൻസ് അയച്ചാൽ ഹാജരാകാൻ മാത്രം അദ്ദേഹത്തിന് സമയമില്ല.
കുശാസനയും(തെറ്റായ ഭരണം) വിപാസനയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ല. കുശാസനം ചെയ്താൽ ജയിൽ-ആസനം അനുഭവിക്കേണ്ടി വരും. ഇത് ഞങ്ങൾ പറയുന്നതല്ല , നിങ്ങളുടെ മന്ത്രിമാരാണ് ഇത് പറയുന്നത്. താങ്കളുടെ അറസ്റ്റിന് ശേഷം തിഹാറിൽ നിന്ന് ഭരണം നടത്തുമോ എന്ന കാര്യത്തിൽ അവർ ഒരു റഫറണ്ടം നടത്തി. അവർക്ക് അതിൽ ആത്മവിശ്വാസമുണ്ട്, ”സംബിത് പത്ര പറഞ്ഞു.
പക്ഷെ താങ്കൾ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല കെജ്രിവാൾ ജി, താങ്കൾക്ക് വിപാസന ജയിലിൽ വച്ചും ചെയ്യാം അവിടെ അതിനുള്ള വ്യവസ്ഥകളുണ്ട് സംബിത് പാത്ര പറഞ്ഞു.
അതേസമയം വ്യാഴാഴ്ച ഇഡി സമൻസിനോട് പ്രതികരിച്ച കെജ്‌രിവാൾ തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് പറഞ്ഞു. “എല്ലാ നിയമപരമായ സമൻസുകളും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. ED യുടെ ഈ സമൻസും മുമ്പത്തേത് പോലെ നിയമവിരുദ്ധമാണ്. ED യുടെ സമൻസുകളും രാഷ്ട്രീയ പ്രേരിതമാണ്. അവ പിൻവലിക്കണം. ഞാൻ എന്റെ ജീവിതം സത്യസന്ധമായും സുതാര്യതയോടെയും ജീവിച്ചു. എനിക്ക് ഒന്നും മറച്ചുവെക്കാനില്ല,” കെജ്രിവാൾ പറഞ്ഞു.
മദ്യവും അവഹേളനവുമാണ് ഇന്ത്യൻ സഖ്യത്തെ ഒരുമിച്ച് നിർത്തുന്നത്. കോൺഗ്രസ് എംപി ധീരജ് സാഹുവിന്റെ പണം എണ്ണുന്നത് അവസാനിച്ചപ്പോൾ 350 കോടി രൂപയാണ് കിട്ടിയത് . എന്നാൽ കെജ്‌രിവാളിന്റെ കാര്യത്തിൽ ഇപ്പോഴും എണ്ണുന്നത് തുടരുകയാണ്, ”സംബിത് പത്ര പറഞ്ഞു.
Discussion about this post