ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. സൈനികവാഹനങ്ങൾകേക് നേരെയുണ്ടായ ഭീകാരക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം നാലായി. പരിക്കേറ്റ രണ്ടു സൈനികർ ആശുപത്രിയിൽ ചികിത്സയിൽ ആണ്. സംഭവത്തെതുടർന്ന് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി. അതിർത്തികളിൽ ഉൾപ്പെടെ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഭീകരർക്കായി തെരച്ചിൽ നടത്തുന്ന മേഖലയിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ രജൗരി – പൂഞ്ച് ജില്ലകളുടെ അതിർത്തിമേഖലയിലുൾപ്പെട്ട ദേര കി ?ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്ക് നേരെ വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തത്. സൈനികർ സഞ്ചരിച്ച ജിപ്‌സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്.
ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിൾസിൻറെ ആസ്ഥാനത്തുനിന്നും ദേരകി?ഗലിയിൽ ജമ്മുകശ്മീർ പോലീസും സൈന്യവും ചേർന്ന് നടത്തുന്ന ഭീകരർക്കായുള്ള തെരച്ചിലിൽ പങ്കുചേരാൻ പോവുകയായിരുന്നു സൈനിക സംഘം.
Discussion about this post