കുരുക്ഷേത്ര (ഹരിയാന): ഭഗവദ്ഗീതയുടെ പഠിപ്പിക്കലുകൾ ഇന്ത്യ മുഴുവനും മാത്രമല്ല ലോകമൊട്ടാകെ വ്യാപിക്കണം എന്ന ആഗ്രഹം പങ്കുവച്ച് ഇന്ത്യൻ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ.
ഹരിയാനയിലെ കുരുക്ഷേത്രയിൽ ഗീതാ ജയന്തി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സന്ത് സമ്മേളനം 2023-നെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നമ്മുടെ പ്രധാനമന്ത്രിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു, ഒരു അന്താരാഷ്ട്ര ഗീത സമ്മേളനം നടത്തണമെന്ന് , അത് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ 2016 ൽ നിറവേറ്റി. ഭഗവദ് ഗീതയുടെ മഹത്തായ പാഠങ്ങൾ ലോകം മുഴുവൻ എത്തിച്ചേരണം എന്നാണ് എന്റെ ആഗ്രഹം ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
2016 മുതൽ നടത്തി വരുന്ന ഗീത മഹോത്സവം വൻ വിജയമാണ്. കഴിഞ്ഞ ഏഴ് വർഷമായി ഗീതാ ജയന്തി മഹോത്സവം വിജയകരമായി സംഘടിപ്പിക്കുകയും അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സംഘാടകർ വലിയ തോതിൽ വിജയിക്കുകയും ചെയ്യുന്നു.
ഗീതാ മഹോത്സവം ആഘോഷിക്കുന്നത് ജനങ്ങൾക്കിടയിൽ ധാർമ്മികവും സാംസ്കാരികവുമായ ഉയിർത്തെഴുന്നേൽപ്പ് കൊണ്ടുവരുമെന്നത് നിസ്തർക്കമാണ്. ധാർമ്മിക മൂല്യങ്ങളിൽ വലിയ വെല്ലുവിളി നിറഞ്ഞ കാലത്താണ് നാം ജീവിക്കുന്നതെന്നതിനാൽ ഇന്നത്തെ സാഹചര്യത്തിൽ ഇത് കൂടുതൽ പ്രസക്തമാണ്, ഷാ പറഞ്ഞു
കുരുക്ഷേത്ര വികസന ബോർഡിന്റെ സഹകരണത്തോടെ ഹരിയാന സർക്കാർ 1989 മുതൽ കുരുക്ഷേത്ര നഗരത്തിൽ ഗീതാ മഹോത്സവം ആഘോഷിച്ചുവരുന്നു.
2016-ൽ ഹരിയാന സർക്കാർ ഗീതാജയന്തി ഉത്സവം അന്താരാഷ്ട്ര ഗീതാ മഹോത്സവമായി ആഘോഷിക്കാൻ തീരുമാനിച്ചു, അതിനെ തുടർന്ന് രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് കുരുക്ഷേത്രം സന്ദർശിച്ചത് .
Discussion about this post