ഇഡിയെ പറപ്പിച്ചെന്ന രീതിയിലുള്ള മുൻ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങളെ പൊളിച്ചടുക്കി കൊണ്ട് വിധി പകർപ്പ് പങ്കുവെച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. വിധി പകർപ്പ് പുറത്തുവരുന്നതിന് മുമ്പ് തോമസ് ഐസക് നിരവധി വീരവാദങ്ങൾ മുഴക്കിയിരുന്നു, എന്നാൽ വിധി പകർപ്പ് പുറത്തു വന്നതിനു ശേഷം തോമസ് ഐസക്ക് ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
കുറച്ച് ദിവസമായി പോസ്റ്റ് ചെയ്യണമെന്ന് വിചാരിച്ചതാണ് . എന്നാൽ സമയമെടുത്ത് എഴുതണമെന്നതിനാൽ ഒരൽപ്പം വൈകിപ്പോയി . മറ്റൊന്നുമല്ല ഇഡിയെ പറപ്പിച്ചു എന്ന തോമസ് ഐസക്കിന്റെ അവകാശവാദത്തെ സമ്പൂർണമായി പൊളിക്കുന്ന വിധിപ്പകർപ്പ് പുറത്തു വന്നിട്ടുണ്ട് . വിധിപ്പകർപ്പ് പുറത്ത് വന്നതിന് ശേഷം തോമസ് ഐസക്ക് അതു സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടുമില്ല . വീരവാദങ്ങൾ മുഴുവൻ വിധിപ്പകർപ്പ് ലഭ്യമാകുന്നതിന് മുമ്പായിരുന്നു . ഐസക്കിന്റെ കള്ളപ്രചാരവേലയെ ആസ്പദമാക്കിയാണ് കേരളത്തിലെ മാധ്യമങ്ങളും സൈബർ സഖാക്കളും ഇഡിയെ പറപ്പിച്ചു എന്നാവർത്തിക്കുന്നത് . കെ ജെ ജേക്കബ് ഒക്കെ ”എവടടാ ഇഡി” എന്ന സ്റ്റയിലിൽ വെല്ലുവിളിച്ചിട്ടുണ്ട് .
രുകോ സരാ .. വെയിറ്റ്
WPC 25774 of 2022 തോമസ് ഐസക്ക് VS Enforecement Directorate കേസിൽ ബഹു കേരള ഹൈക്കോടതി വിധി എന്താണ് പറയുന്നതെന്ന് നോക്കാം .
”മസാല ബോണ്ട് കേന്ദ്ര സ്ഥാപനങ്ങൾ ഇറക്കിയത് അന്വേഷിക്കുന്നില്ല , അതിനാൽ ഇവിടെയും അതന്വേഷിക്കരുത് . കേസ് അന്വേഷിക്കുന്നതിൽ നിന്ന് ഇഡിയെ തടയണം , കേസ് ക്വാഷ് ചെയ്യണം “. ഇതായിരുന്നു ഐസക്കിന്റെ പ്രെയർ . അതിനാധാരമായി ഇഡി സമൻസിലെ സാങ്കേതിക പിഴവും അവർ ചൂണ്ടിക്കാണിച്ചു .
എന്നാൽ കേവലം മസാല ബോണ്ട് അല്ല , അതിന്റെ End use കൂടി അന്വേഷണ വിധേയമാണ് എന്ന് ഇഡി കോടതിയെ അറിയിച്ചു . മാത്രമല്ല വർഷങ്ങളായി പിന്തുടരുന്ന സമൻസ് ഫോർമാറ്റിലെ പിശക് മാറ്റി പുതിയ ഫോർമാറ്റിൽ ഫ്രഷ് സമൻസ് അയക്കാൻ ഇഡി പല കേസുകളിലും തീരുമാനിച്ചതും അതിന്റെ ഭാഗമായി നിലവിലെ സമൻസ് പിൻവലിച്ചതായും ഇഡി നിലപാട് വ്യക്തമാക്കി .
അതോടെ നിലിവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം തടയാൻ സാധിക്കില്ല എന്ന് നിഹാരിക VS state of Maharashtra കേസിലെ വിധിയെ ഉദ്ധരിച്ച് ഹൈക്കോടതി വ്യക്തമാക്കി . അതായത് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന തോമസ് ഐസക്കിന്റെ വാദം അംഗീകരിക്കപ്പെട്ടില്ല .
ഹൈക്കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു .
കെ ജെ ജേക്കബിനോടാണ് , വെറുതേ ഇഡിയെ ചൊറിഞ്ഞ് വരാനിരിക്കുന്ന ഫ്രഷ് സമൻസ് നേരത്തെ ആക്കി കൊടുക്കരുത്
Discussion about this post