Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ലോകത്ത് ഇങ്ങനെയൊരു യുദ്ധം നടന്നിട്ടില്ല – സാരഗച്ഛിയിലെ സിഖ് വീരന്മാരുടെ പോരാട്ടം

by Brave India Desk
Mar 16, 2020, 10:04 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

1897 സെപ്റ്റംബര്‍ 12 .നാണ് സാരഗച്ഛിയിലെ സൈനിക പോസ്റ്റിനു നേര്‍ക്ക് പതിനായിരത്തോളം വരുന്ന പഷ്തൂണ്‍ പട ആക്രമിക്കാനെത്തിയത്. സൈനിക പോസ്റ്റിനെ പ്രതിരോധിക്കാന്‍ ആകെയുള്ളത് 21 സിഖ് സൈനികര്‍ . വടക്ക് പടിഞ്ഞാറന്‍ ഫ്രോണ്ടിയര്‍ പ്രദേശത്തെ ഗുള്ളിസ്ഥാന്‍ , ലോച്ചാര്‍ട്ട് എന്നീ രണ്ട് കോട്ടകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പോസ്റ്റായിരുന്നു സാരഗച്ഛി.

ആര്‍ത്തുവരുന്ന അഫ്ഗാന്‍ പടയെ പ്രതിരോധിക്കാന്‍ 21 സിഖുകാര്‍ക്ക് കഴിയില്ലെന്ന് ഉറപ്പായിരുന്നു. രാവിലെ 9 മണിക്ക് തന്നെ ലോക്ക്ഹാര്‍ട്ട് കോട്ടയിലേക്ക് സര്‍ദാര്‍ ഗുരുമുഖ് സിംഗ് അഫ്ഗാന്‍ ആക്രമണത്തിന്റെ ആദ്യ സിഗ്‌നല്‍ നല്‍കി. എന്നാല്‍ ഇത്ര ചെറിയ സമയം കൊണ്ട് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ കഴിയില്ലെന്നായിരുന്നു കേണല്‍ ഹോഗ്ടണിന്റെ മറുപടി.

Stories you may like

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

സാര്‍ഗച്ഛിയിലെ സൈനിക പോസ്റ്റിന് ദീര്‍ഘനേരം ആക്രമണത്തെ തടുത്തു നിര്‍ത്താന്‍ കഴിയുകയില്ലെന്ന് ഹോഗ്ടണിന് ഉറപ്പായിരുന്നു. പോസ്റ്റ് ഉപേക്ഷിച്ച് രക്ഷപ്പെടാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ സാരഗച്ഛിയിലെ ധീരന്മാരായ സിഖുകാര്‍ അതിനു തയ്യാറല്ലായിരുന്നു. പോരാടാന്‍ തീരുമാനിച്ച് ഹവില്‍ദാര്‍ ഇഷാര്‍ സിംഗിനൊപ്പം ഉറച്ചു നിന്നു ആ വീരന്മാര്‍ .

ലോകചരിത്രത്തില്‍ തന്നെ ഇത്തരമൊരു യുദ്ധം അപൂര്‍വ്വമാണ്. ഒന്നിന് നാനൂറ് എന്ന കണക്കിലായിരുന്നു സൈനികരുടെ എണ്ണം. അത്ഭുതങ്ങള്‍ക്ക് പോലും രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ. പക്ഷേ കൃപാണധാരികളായ പോരാളികള്‍ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.

കീഴടങ്ങാന്‍ പഷ്തൂണ്‍ വംശജര്‍ ആവശ്യപ്പെട്ടപ്പോള്‍ സിഖുകാരുടെ മറുപടി തീതുപ്പുന്ന വെടിയുണ്ടകളായിരുന്നു. യുദ്ധം ആരംഭിച്ചു. ശിപായ് ഭഗവാന്‍ സിംഗ് ആദ്യ ബലിദാനിയായി. ലാല്‍ സിംഗിനും ജീവ സിംഗിനും പരിക്കേറ്റു. സൈനിക പോസ്റ്റിന്റെ ഗേറ്റിലേക്ക് ഇരമ്പിയെത്തിയ അഫ്ഗാന്‍ പട രണ്ടു പ്രാവശ്യം സിഖ് കരുത്തിന്റെ മുന്നില്‍ തോറ്റോടി.

ഒടുവില്‍ മതില്‍ പൊളിച്ച് അഫ്ഗാനികള്‍ കോട്ടയ്ക്കകത്തേക്ക്. അതുവരെ തോക്കുകള്‍ കൊണ്ട് നടന്ന യുദ്ധം വാളുകള്‍ തമ്മിലായി . ഘോരയുദ്ധം അരങ്ങേറി. സിഖുകാര്‍ ഓരോന്നായി പൊരുതി വീണു. ബാക്കി വന്ന ജവാന്മാരെ കെടത്തിന്റെ ഏറ്റവും ഉള്ളിലുള്ള കേന്ദ്രത്തിലേക്ക് പറഞ്ഞ് വിട്ട് ഹവില്‍ദാര്‍ ഇഷാന്‍ സിംഗ് രണ്ട് സൈനികര്‍ക്കൊപ്പം പോരാട്ടം തുടര്‍ന്നു. മൂന്നു പേരും ഒടുവില്‍ വീരമൃത്യു വരിച്ചു.

സിഗ്‌നല്‍മാന്‍ ഗുരുമുഖ് സിംഗ് ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രം അവശേഷിച്ചു. ലോക്ക് ഹാര്‍ട്ട് കോട്ടയിലെ സൈനിക കേന്ദ്രത്തിലേക്ക് വിവരങ്ങള്‍ അയച്ചു കൊണ്ടിരുന്ന ഗുരുമുഖ് സിംഗ് അവസാന മെസ്സേജ് അയച്ചു. യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം. അനുകൂലമായി മറുപടി വന്നു. യുദ്ധത്തിന് അനുവാദം കിട്ടിയ ഗുരുമുഖ് സിംഗ് ജവാന്മാര്‍ക്കൊപ്പം പോരാട്ടത്തിനിറങ്ങി. ഒറ്റയ്ക്ക് ഇരുപതോളം ശത്രുക്കളെ വധിച്ചു ഘോരയുദ്ധത്തില്‍ എല്ലാവരും വീരമൃത്യു വരിച്ചു.

അറുനൂറോളം പഷ്തൂണുകളെ വധിക്കാന്‍ 21 സിഖ് സൈനികരുടെ പോരാട്ട വീര്യത്തിനു കഴിഞ്ഞു. മണിക്കൂറുകളോളം ശത്രു സൈന്യത്തെ തടഞ്ഞു നിര്‍ത്തി. കൂടുതല്‍ സൈന്യമെത്തി ശത്രുവിനെ തുരത്തുന്നതു വരെ പിടിച്ചു നില്‍ക്കാനും അവര്‍ക്കു കഴിഞ്ഞു. ഈ പോരാട്ടവീര്യമാണ് രണ്ടു കോട്ടകളും രക്ഷിച്ചത്. ഒരു യൂണിറ്റിലെ എല്ലാ സൈനികര്‍ക്കും സൈനിക മെഡല്‍ ലഭിച്ചത് സാരഗച്ഛി യുദ്ധത്തിലെ മറ്റൊരു അപൂര്‍വതയാണ്.

Tags: Sainikam
Share1TweetSendShare

Latest stories from this section

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

Discussion about this post

Latest News

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies