ബീജിംഗ്: തായ്വാന് മുന്നറിയിപ്പുമായി ചൈന. തായ്വാൻ സ്വാതന്ത്ര്യത്തിലേക്കുള്ള ഏതൊരു നടപടിക്കെതിരെയും കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ മുന്നറിയിപ്പ് നൽകി. ചൈനയുടെ എതിർപ്പ് അവഗണിച്ച് കടുത്ത ചൈനീസ് നേതാവായ ലായ് ചിങ് തെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെയാണ് ഭീഷണി. ചൈനീസ് വിരുദ്ധ നിലപാടുള്ള ഡെമോക്രാറ്റിക്ക് പാർട്ടി മൂന്നാംതവണയാണ് അധികാരത്തിലെത്തുന്നത്.
അന്നും ഇന്നും എന്നും തായ്വാൻ ഒരു രാജ്യം അല്ലെന്ന് ചൈന ആവർത്തിച്ചു. തായ്വാൻ ദ്വീപിൽ ആരെങ്കിലും സ്വാതന്ത്ര്യത്തിനായി ശ്രമിക്കുകയാണെങ്കിലോ പ്രദേശം വിഭജിക്കാൻ ശ്രമിക്കുയാണെങ്കിലോ ശിക്ഷിക്കപ്പെടും. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും, ഒരു ചൈന മാത്രമേയുള്ളൂവെന്നും തായ്വാൻ അതിന്റെ ഭാഗമാണെന്ന അടിസ്ഥാന വസ്തുത മാറ്റാൻ അവർക്ക് കഴിയില്ലെന്നും ചൈന പറയുന്നു.
ചൈനയുമായി വീണ്ടും കൂട്ടിച്ചേർക്കുമെന്ന ഭീഷണികൾക്കിടയിലാണ് തായ്വാനിൽ തിരഞ്ഞെടുപ്പ് നടന്നത്. യുദ്ധത്തിനും സമാധാനത്തിനുമിടയിലുള്ള മത്സര’മെന്നാണ് തയ്വാൻ തിരഞ്ഞെടുപ്പിനെ ചൈന വിശേഷിപ്പിച്ചത്. വില്യം ലായ് ജയിച്ചാൽ ചൈന-തയ്വാൻ ബന്ധത്തിന് അപകടകരമായ ഭീഷണിയാണെന്നും മുന്നറിയിപ്പു നൽകിയിരുന്നു.തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷ തായ്വാൻ ജനത ജനാധിപത്യത്തെ എത്രമാത്രം വിലമതിക്കുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് ലായ് ചിങ് തെ പറഞ്ഞു.
അമേരിക്കയെ അനുകൂലിക്കുന്ന ഡെമോക്രാറ്റിക്ക് പ്രോഗസീവ് പാർട്ടിയും ചൈന അനുകൂല കുമിന്താങ് പാർട്ടിയും സന്തുലിത സമീപനമുള്ള തായ്വാൻ പീപ്പിൾസ് പാർട്ടിയും തമ്മിൽ ത്രികോണ മത്സരമാണ് ഇത്തവണ നടന്നത്. ലായ് ചിങ്‌തെ അധികാരത്തിലെത്തുന്നതോടെ ചൈനീസ് ആക്രമണം തടയാൻ സൈനിക സന്നാഹങ്ങൾ ബലപ്പെടുത്തും. ഇതിന് അമേരിക്കയുടെ സഹായവും തായ്വാന് ലഭിക്കും
Discussion about this post