ടെൽ അവീവ്: ഹമാസ് തങ്ങളെ നശിപ്പിച്ചുവെന്നും അവർ ഗാസയെ 100 വർഷം പുറകോട്ടടിച്ചുവെന്നും ഇസ്രായേൽ സൈന്യത്തോട് വെളിപ്പെടുത്തി ഗാസ നിവാസികൾ. പലസ്തീൻ നേതാക്കളെ കുറിച്ചുള്ള വിവരം കൈമാറാൻ വേണ്ടി രൂപീകരിച്ച സംവിധാനത്തിലേക്കാണ് ഹമാസിനോടുള്ള രോഷപ്രകടനം ഗാസ നിവാസികൾ വിളിച്ചു പറയുന്നത്
ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കൂടെയാണ് ഈ ശബ്ദ സന്ദേശങ്ങൾ വെളിപ്പെടുത്തിയത്.
ഹ്യൂമൻ ഇന്റലിജൻസിൽ വൈദഗ്ധ്യമുള്ള യൂണിറ്റ് 504-ലെ അറബ് സംസാരിക്കുന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു ഫലസ്തീനികൾ.
“എനിക്ക് ചുറ്റുമുള്ള ആളുകൾ പറയുന്നത് കേൾക്കൂ, ഹമാസ്, നിന്നിൽ നിന്ന് അല്ലാഹു ഞങ്ങളെ സംരക്ഷിക്കട്ടെ,” . “അല്ലാഹു അവരെ ശപിക്കും, അല്ലാഹു അവരെയും അവർക്ക് വോട്ട് ചെയ്തവരെയും ശപിക്കും.” പലസ്തീനി സ്വദേശി ഇസ്രായേലി ഉദ്യോഗസ്ഥനോട് പറഞ്ഞു
ഹമാസ് “നമ്മെ നശിപ്പിച്ചു, 100 വർഷം അവർ നമ്മെ പുറകോട്ട് തള്ളിവിട്ടു . അല്ലാഹു അവരുടെ മേൽ ദുരന്തം വരുത്തട്ടെ. നമ്മുടെ ആളുകൾ അവരുടെ ബന്ദികളാണ്. നമ്മുടെ മേൽ അവർക്കുള്ള അധികാരം ആ നായ്ക്കൾ മുതലെടുക്കുന്നു.” ശബ്ദസന്ദേശത്തിൽ വ്യക്തമാകുന്നു
ഞങ്ങളുടെ രാജ്യത്തിന്റെ പേരിൽ ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ ഒറ്റയ്ക്ക് ഇരിക്കുകയാണ്, ഞാൻ കുഴഞ്ഞുവീഴുന്നു. എല്ലാം നശിച്ചു. അവരെല്ലാം വിദേശത്താണ്, ഹോട്ടലുകളിൽ ഇരിക്കുന്നു, ഹോട്ടൽ മുറികളിൽ അവർ സുഖമായി ജീവിക്കുകയാണ്.
നിങ്ങളുടെ നേതാക്കളോട് പറയൂ: ഹമാസിന്റെ ആളുകൾ വിദേശത്താണ്, ഫലസ്തീനിന് പുറത്ത്, അവരെ പലസ്തീനിന് പുറത്ത് പോയി കൊല്ലൂ
മറ്റൊരു പലസ്തീനിയൻ വ്യക്തി തുറന്നടിച്ചു
Gazan civilians on Hamas leaders: “Hamas’ people are abroad, outside of Palestine…They ruined us, they took us back 100 years.”
Listen to the conversations between Gazan civilians and IDF officers. pic.twitter.com/TsmjAtIc6k
— Israel Defense Forces (@IDF) January 14, 2024
Discussion about this post