ഉഭയകക്ഷി ബന്ധത്തിൽ പുതിയതും സുപ്രധാനവുമായ ഒരു അധ്യായം തുറന്നു കൊണ്ട്, പതിനായിരത്തിലധികം ഇന്ത്യൻ നിർമ്മാണ തൊഴിലാളികളെ ഇസ്രായലിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള പ്രക്രിയ ഹരിയാനയിലെ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ ആരംഭിച്ചു.
ഹമാസുമായുള്ള സംഘർഷം ആരംഭിച്ചതിനു ശേഷം ആയിരക്കണക്കിന് ഫലസ്തീനികളുടെ വർക്ക് പെർമിറ്റ് ഇസ്രായേൽ റദ്ധാക്കിയിരിന്നു, ഇതിനെ തുടർന്നുള്ള ഒഴിവുകൾ നികത്താനാണ് ഇപ്പോൾ ഇന്ത്യയിൽ നിന്നും വിദഗ്ധ തൊഴിലാളികളെ ഇസ്രായേൽ റിക്രൂട്ട് ചെയ്യുന്നത്
വിദഗ്ധരായ നൂറു കണക്കിന് തൊഴിലാളികളാണ് അഭിമുഖത്തിനു വേണ്ടി മഹർഷി ദയാനന്ദ് സർവകലാശാലയിൽ ഹാജരായത്. പലരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അവസരമായാണ് ഈ റിക്രൂട്ട്മെന്റിനെ കാണുന്നത്
“ഞാൻ ഈ അവസരത്തിനായി ഓൺലൈനായി അപേക്ഷിച്ചു. രജിസ്ട്രേഷനുശേഷം, ഈ റിക്രൂട്ട്മെന്റ് ഡ്രൈവിനായി ഞാൻ കാത്തിരുന്നു. ഞാൻ ഒരു മേസനും പ്ലാസ്റ്റർ ജോലിയിൽ വിദഗ്ദ്ധനുമാണ്. എന്റെ വൈദഗ്ദ്ധ്യം ഇസ്രായേലി റിക്രൂട്ടർമാർ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അപേക്ഷകനായ ഗോവിന്ദ് സിംഗ് പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം, വെസ്റ്റ് ബാങ്കിൽ നിന്നും ഗാസ മുനമ്പിൽ നിന്നും വന്ന ഇസ്രായേലിന്റെ നിർമ്മാണ മേഖലയിൽ ഏതാണ്ട് 97, 000 ഫലസ്തീൻ തൊഴിലാളികൾ ഉണ്ടായിരുന്നു എന്നാൽ ഒക്ടോബർ 7 ലെ ആക്രമണത്തോടു കൂടി ഫലസ്തീൻ കരോടുള്ള വിശ്വാസം പൂർണ്ണമായും ഇസ്രായേലിനു നഷ്ടപ്പെട്ടു, അതിനെ തുടർന്ന് ഏതാണ്ട് ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ തങ്ങളുടെ നിർമ്മാണ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള തീരുമാനം ഇസ്രായേൽ എടുത്തത്.
ടെസ്റ്റ് സെന്ററിൽ, ഇസ്രായേലി സർക്കാർ ഉദ്യോഗസ്ഥർ തൊഴിലാളികളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ വിവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. “ഇരുമ്പ് വർക്ക്, ടൈൽ കട്ടിംഗ്, ഫിറ്റിംഗ്, വുഡൻ പാനൽ ഫിറ്റിംഗ്, പ്ലാസ്റ്റർ വർക്ക് എന്നിവയാണ് ഒഴിവുകൾ. ഉദ്യോഗാർത്ഥികളെ വിദഗ്ധർ അവരുടെ കഴിവുകൾ പരിശോധിച്ചതിന് ശേഷം മാത്രമേ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയുള്ളൂ. യോഗ്യതയുള്ളവർക്ക് പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ നൽകി നടപടിക്രമങ്ങൾ സുതാര്യമായി സൂക്ഷിക്കുന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി
Discussion about this post