കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പുതിയ പ്രസംഗം വിവാദത്തിൽ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് ആയിരുന്നു മമത ബാനർജി വർഗീയ പ്രസംഗം നടത്തിയത്. ബിജെപിയെ സഹായിച്ചാൽ നിങ്ങളോട് ആരും ക്ഷമിക്കില്ലെന്ന് അള്ളാഹുവിന്റെ നാമത്തിൽ സത്യം ചെയ്തതാണ് വിവാദമായിരിക്കുന്നത്. ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ മമത ബാനർജിയുടെ വിവാദമായ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചു.
മമതാ ബാനർജിയുടെ ഈ മുസ്ലിം പ്രീണനമാണ് പശ്ചിമബംഗാളിന്റെ സമാധാനത്തിനും വികസനത്തിനും ഏറ്റവും വലിയ ഭീഷണി എന്ന് അമിത് മാളവ്യ അഭിപ്രായപ്പെട്ടു. മുസ്ലിം വിഭാഗത്തിന് തന്നോട് ദേഷ്യവും നിരാശയും ഉണ്ടെന്ന് മമതാ ബാനർജിക്ക് മനസ്സിലായിട്ടുണ്ട്. ഈ അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ പരാജയങ്ങൾ അത് വ്യക്തമാക്കുന്നതാണ്. അതിനാൽ ഇപ്പോൾ അള്ളാഹുവിന്റെ നാമത്തിൽ സത്യം ചെയ്ത് മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് മമത ബാനർജി നടത്തുന്നത് എന്നും അമിത് മാളവ്യ വ്യക്തമാക്കി.
ജനുവരി 22ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിൽ പശ്ചിമബംഗാളിൽ മമതാ ബാനർജി സംഘടിപ്പിച്ച സർവ്വ ധർമ്മ സംഭവ റാലിയിലാണ് മമതാ ബാനർജി വർഗീയത തുളുമ്പുന്ന പ്രസംഗം നടത്തിയത്. കാഫിറുകൾ ഭയപ്പെടും, പോരാടുന്നവർ വിജയിക്കും എന്ന രീതിയിലുള്ള ഇവരുടെ മറ്റൊരു പ്രസംഗത്തിന്റെ ഭാഗവും അമിത് മാളവ്യ പങ്കുവെച്ചിട്ടുണ്ട്. മമത ബാനർജിയുടെ ഹിന്ദുവിരുദ്ധത മറനീക്കി പുറത്തുവരികയാണ് എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോകൾക്ക് താഴെ അഭിപ്രായം ഉയരുന്നത്.
Discussion about this post