രാഹുൽ ഗാന്ധിയുടെ “ഉറ്റ സുഹൃത്ത്” മമതാ ബാനർജി ബംഗാളിൽ കോൺഗ്രസ്സുമായി സഖ്യമില്ലാതെ മത്സരിക്കും
കൊൽക്കൊത്ത: സീറ്റ് വിഭജനത്തിന്റെ തർക്കങ്ങൾക്കിടയിൽ കോൺഗ്രസ്സുകായി മത്സരിക്കാനില്ലെന്ന് ഏറെ കുറെ ഉറപ്പാക്കി മമത ബാനർജിയും തൃണമൂൽ കോൺഗ്രസ്സും. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ബിർഭും ജില്ലയിൽ നടന്ന രഹസ്യ യോഗത്തിലാണ് , പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിന് തയ്യാറാവണമെന്നും സീറ്റ് പങ്കിടൽ ചർച്ചകളെക്കുറിച്ച് ചിന്തിക്കരുതെന്നും പാർട്ടി നേതാക്കളോട് അഭ്യർത്ഥിച്ചത്.
“കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകളെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്ന് ഞങ്ങളുടെ പാർട്ടി മേധാവി വ്യക്തമായി പറഞ്ഞിട്ടുണ്ട് . രണ്ട് സീറ്റുകളാണ് തൃണമൂൽ കോൺഗ്രസ്, രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് വാഗ്ദാനം ചെയ്തത് എന്നാൽ 10-12 സീറ്റുകളാണ് കോൺഗ്രസ് ചില സമയങ്ങളിൽ ആവശ്യപ്പെടുന്നത് ഇത് അംഗീകരിക്കാനാകില്ല,” ഒരു തൃണമൂൽ നേതാവ് വ്യക്തമാക്കി
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇൻഡി സഖ്യവുമായും പ്രേത്യേകിച്ച് കോൺഗ്രസ്സുമായും പടല പിണക്കത്തിലായിരിന്നു മമത ബാനർജി.
ഇതിനിടെ മമതാ ബാനർജി തന്റെ നല്ല സുഹൃത്താണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രസ്താവിച്ച് അധികം കഴിയുന്നതിനു മുമ്പ് തന്നെയാണ് തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കും എന്ന വാർത്തയും പുറത്ത് വരുന്നത് .
രാഹുൽ ഗാന്ധിയുടെ പ്രസ്താവന നടത്തിയ സാഹചര്യത്തിലും വിശ്വസിക്കാൻ കഴിയാത്ത ഒരാളാണ് മമത ബാനർജി എന്ന് വ്യക്തമാക്കി കൊണ്ട് പതിനേഴാം ലോക്‌സഭയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും ബംഗാളിൽ നിന്നുള്ള അംഗവുമായ അധിർ രഞ്ജൻ ചൗധരി രംഗത്ത് എത്തിയത് ശ്രദ്ധേയമായിരുന്നു. വെറും രണ്ട് സീറ്റ്, അതും കഴിഞ്ഞ തവണ കോൺഗ്രസ് വിജയിച്ച സീറ്റുകൾ ഞങ്ങൾക്ക് തരും എന്ന് പറഞ്ഞതിലൂടെ മമത തന്റെ തനിനിറം വ്യക്തമാക്കി എന്നും അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരുന്നു. അങ്ങനെ മമതയുടെ കാരുണ്യം കോൺഗ്രസിന് വേണ്ട എന്നും നേരത്തെ അദ്ദേഹം കൂട്ടിച്ചർത്തിരുന്നു
എന്തായാലും തമ്മിൽ പരസ്പരം ഒരു ധാരണയും ഇല്ലാതെയാണ് ഇൻഡി സഖ്യം മുന്നോട്ട് പോകുന്നത് എന്ന് കൂടുതൽ കൂടുതൽ വെളിപ്പെട്ടു കൊണ്ടിരിക്കുകയാണ്
Discussion about this post